കീവ്: യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള സാപോറീഷ്യ ആണവ നിലയത്തിന് സമീപം പതിവായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ). ആണവനിലയത്തിന്റെ ജനലുകളെ പ്രകമ്പനം കൊള്ളിച്ച് ബുധനാഴ്ച മാത്രം എട്ട് സ്ഫോടനങ്ങൾ ഉണ്ടായതായി ഐഎഇഎ തലവൻ റാഫേൽ ഗ്രോസി പറഞ്ഞു.
അതേസമയം, ആണവോർജ ഏജൻസിയുടെ റിപ്പോർട്ടിനെ തള്ളി റഷ്യ രംഗത്തെത്തി. ഇത് ഊഹാപോഹം മാത്രമാണെന്നാണ് റഷ്യയുടെ പ്രതികരണം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോറീഷ്യ. കഴിഞ്ഞ വർഷം മാർച്ചിലാണ് സാപോറീഷ്യ ആണവനിലയം യുക്രെയ്നിൽ നിന്ന് റഷ്യ പിടിച്ചെടുത്തത്.
ആണവനിലയത്തിന്റെ സമീപ ഭാഗങ്ങളിലുണ്ടാകുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് റഷ്യയും യുക്രെയ്നും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
അതേസമയം, ആണവോർജ ഏജൻസിയുടെ റിപ്പോർട്ടിനെ തള്ളി റഷ്യ രംഗത്തെത്തി. ഇത് ഊഹാപോഹം മാത്രമാണെന്നാണ് റഷ്യയുടെ പ്രതികരണം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോറീഷ്യ. കഴിഞ്ഞ വർഷം മാർച്ചിലാണ് സാപോറീഷ്യ ആണവനിലയം യുക്രെയ്നിൽ നിന്ന് റഷ്യ പിടിച്ചെടുത്തത്.
ആണവനിലയത്തിന്റെ സമീപ ഭാഗങ്ങളിലുണ്ടാകുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് റഷ്യയും യുക്രെയ്നും പരസ്പരം കുറ്റപ്പെടുത്തുകയാണ്.