തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിവാദത്തിനു പിന്നാലെ അനിൽ ആന്റണി പദവി ഒഴിഞ്ഞതിനു പിന്നാലെ അദ്ദേഹം കണ്‍വീനറായിരുന്ന കെപിസിസി ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം പാർട്ടി നേതൃത്വം പുനഃസംഘടിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ.പി. സരിനെ കണ്‍വീനറായി നിയമിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ആണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർമാൻ. ബി.ആർ.എം. ഷെഫീർ, രാഹുൽ മാങ്കൂട്ടത്തിൽ, നിഷ സോമൻ, വീണ എസ്.നായർ, താര ടോജ അലക്സ്, ടി.ആർ. രാജേഷ് എന്നിവരാണ് അംഗങ്ങളായി പരിഗണനയിൽ ഉള്ളത്.
പ്രവർത്തനമില്ലാതെ നിർജീവാവസ്ഥയിലായിരുന്ന ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം പുനഃസംഘടിപ്പിക്കാൻ നേരത്തേ തന്നെ കെപിസിസി തീരുമാനിച്ചിരുന്നു. അനിൽ ആന്റണി സ്വയം ഒഴിഞ്ഞതോടെ പുനഃസംഘടന നേതൃത്വം വേഗത്തിലാക്കുകയായിരുന്നു.
പാലക്കാട് സ്വദേശിയായ ഡോ. സരിൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ കർണാടകയിൽ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണു ജോലി രാജി വച്ച് കോണ്‍ഗ്രസിൽ ചേർന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ആണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർമാൻ. ബി.ആർ.എം. ഷെഫീർ, രാഹുൽ മാങ്കൂട്ടത്തിൽ, നിഷ സോമൻ, വീണ എസ്.നായർ, താര ടോജ അലക്സ്, ടി.ആർ. രാജേഷ് എന്നിവരാണ് അംഗങ്ങളായി പരിഗണനയിൽ ഉള്ളത്.
പ്രവർത്തനമില്ലാതെ നിർജീവാവസ്ഥയിലായിരുന്ന ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം പുനഃസംഘടിപ്പിക്കാൻ നേരത്തേ തന്നെ കെപിസിസി തീരുമാനിച്ചിരുന്നു. അനിൽ ആന്റണി സ്വയം ഒഴിഞ്ഞതോടെ പുനഃസംഘടന നേതൃത്വം വേഗത്തിലാക്കുകയായിരുന്നു.
പാലക്കാട് സ്വദേശിയായ ഡോ. സരിൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ കർണാടകയിൽ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണു ജോലി രാജി വച്ച് കോണ്‍ഗ്രസിൽ ചേർന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.