അഹമ്മദാബാദ്: വാഹനാപകടത്തെ തുടർന്ന് കാറിനടിയിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ വലിച്ചിഴച്ച് കിലോമീറ്ററുകളോളം സഞ്ചരിച്ചയാൾ അറസ്റ്റിൽ.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ബിരേന്‍ ലദുമോര് അഹിര്‍ എന്നയാളാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.
ഡിസംബര്‍ 18ന് സൂറത്തിന്റെ പ്രാന്തപ്രദേശമായ പല്‍സാനയിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ കാറില്‍ കുടുങ്ങിയ ബൈക്ക് യാത്രികനായ സാഗര്‍ പാട്ടീല്‍ എന്നയാളുമായി ബിരേന്‍ ലദുമോര് 12 കിലോമീറ്ററോളം സഞ്ചരിച്ചു.
സാഗറിന്റെ വസ്ത്രമാണ് കാറില്‍ കുടുങ്ങിയത്. തുടര്‍ന്ന് വ്സ്ത്രം കീറി റോഡിലേക്ക് തെറിച്ചുവീണ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സംഭവം മനസിലാക്കിയ ബിരേന്‍ ആദ്യം മുംബൈയിലേക്കും അവിടെനിന്ന് രാജസ്ഥാനിലേക്കും പോയി. പിന്നീട് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഭയത്താലാണ് ഒളിവില്‍ കഴിഞ്ഞതെന്നുമാണ് ബിരേന്‍ പോലീസിന് നല്കിയ മൊഴി.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ബിരേന്‍ ലദുമോര് അഹിര്‍ എന്നയാളാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.
ഡിസംബര്‍ 18ന് സൂറത്തിന്റെ പ്രാന്തപ്രദേശമായ പല്‍സാനയിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ കാറില്‍ കുടുങ്ങിയ ബൈക്ക് യാത്രികനായ സാഗര്‍ പാട്ടീല്‍ എന്നയാളുമായി ബിരേന്‍ ലദുമോര് 12 കിലോമീറ്ററോളം സഞ്ചരിച്ചു.
സാഗറിന്റെ വസ്ത്രമാണ് കാറില്‍ കുടുങ്ങിയത്. തുടര്‍ന്ന് വ്സ്ത്രം കീറി റോഡിലേക്ക് തെറിച്ചുവീണ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സംഭവം മനസിലാക്കിയ ബിരേന്‍ ആദ്യം മുംബൈയിലേക്കും അവിടെനിന്ന് രാജസ്ഥാനിലേക്കും പോയി. പിന്നീട് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഭയത്താലാണ് ഒളിവില്‍ കഴിഞ്ഞതെന്നുമാണ് ബിരേന്‍ പോലീസിന് നല്കിയ മൊഴി.