റൗർക്കേല: ജപ്പാനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് തകർത്ത് ഇന്ത്യ ഹോക്കി ലോകകപ്പിൽ 9 മുതൽ 12 വരെ സ്ഥാനങ്ങളിലേക്കുള്ള ക്ലാസിഫിക്കേഷൻ മത്സരത്തിന് യോഗ്യത നേടി. ക്വാർട്ടർ പ്രതീക്ഷ നേരത്തെ അവസാനിച്ച ഇന്ത്യ, ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംനേടുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച ക്ലാസിഫിക്കേഷൻ പോരിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗോളില്ലാതെ നീങ്ങിയ ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം മൂന്നാം ക്വാർട്ടറിലാണ് മത്സരത്തിന് ചൂട് പിടിച്ചത്. മൻദീപ് സിംഗ് പെനൽറ്റി കോർണറിലൂടെ നേടിയ ഗോളിലൂടെ വേട്ട തുടങ്ങിയ ഇന്ത്യ, വിവേക് സാഗറിന്റെ ഗോളിലൂടെയും അഭിഷേകിന്റെ ഇരട്ട പ്രഹരത്തിലൂടെയും 4 -0 എന്ന നിലയിലാണ് മൂന്നാം ക്വാർട്ടർ അവസാനിപ്പിച്ചത്.
ഹർമൻപ്രീതിന്റെ ഇരട്ട ഗോളുകളും മൻപ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവരുടെ സ്ട്രൈക്കുകളുടെയും ബലത്തിൽ ഇന്ത്യ 8 - 0 എന്ന വലിയ മാർജിനിലെത്തി.
ജപ്പാനെതിരായ 32 മുൻ പോരാട്ടങ്ങളിൽ 26 വിജയമെന്ന ചരിത്രത്തിന്റെ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ ന്യൂസിലൻഡിനെതിരായ ക്രോസ് ഓവർ മത്സരത്തിലെ പിഴവുകൾ ആവർത്തിച്ചില്ല. പ്രതീക്ഷകളുടെ അമിതഭാരമില്ലാത്ത പോരാടിയ ടീം, ടൂർണമെന്റിലുടനീളം തങ്ങളെ കുഴപ്പിച്ച പെനൽറ്റി കോർണർ സ്ട്രൈക്കുകളിലെ പിഴവുകൾ തിരുത്തിയാണ് പോരാടിയത്.
ഗോളില്ലാതെ നീങ്ങിയ ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം മൂന്നാം ക്വാർട്ടറിലാണ് മത്സരത്തിന് ചൂട് പിടിച്ചത്. മൻദീപ് സിംഗ് പെനൽറ്റി കോർണറിലൂടെ നേടിയ ഗോളിലൂടെ വേട്ട തുടങ്ങിയ ഇന്ത്യ, വിവേക് സാഗറിന്റെ ഗോളിലൂടെയും അഭിഷേകിന്റെ ഇരട്ട പ്രഹരത്തിലൂടെയും 4 -0 എന്ന നിലയിലാണ് മൂന്നാം ക്വാർട്ടർ അവസാനിപ്പിച്ചത്.
ഹർമൻപ്രീതിന്റെ ഇരട്ട ഗോളുകളും മൻപ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവരുടെ സ്ട്രൈക്കുകളുടെയും ബലത്തിൽ ഇന്ത്യ 8 - 0 എന്ന വലിയ മാർജിനിലെത്തി.
ജപ്പാനെതിരായ 32 മുൻ പോരാട്ടങ്ങളിൽ 26 വിജയമെന്ന ചരിത്രത്തിന്റെ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ ന്യൂസിലൻഡിനെതിരായ ക്രോസ് ഓവർ മത്സരത്തിലെ പിഴവുകൾ ആവർത്തിച്ചില്ല. പ്രതീക്ഷകളുടെ അമിതഭാരമില്ലാത്ത പോരാടിയ ടീം, ടൂർണമെന്റിലുടനീളം തങ്ങളെ കുഴപ്പിച്ച പെനൽറ്റി കോർണർ സ്ട്രൈക്കുകളിലെ പിഴവുകൾ തിരുത്തിയാണ് പോരാടിയത്.