തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ സ്വത്ത് തട്ടിയെടുത്ത നഗരസഭാ കൗൺസിലറെ സിപിഎം സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് കൗൺസിലറായ സുജിനെതിരെയാണ് നടപടി.
ബേബി(78) എന്ന സ്ത്രിയുമായി സൗഹൃദം സ്ഥാപിച്ച സുജിനും ഭാര്യ ഗീതുവും ബേബിയെ സഹായിക്കാനെന്ന പേരിൽ നിരന്തരം ഇവരുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. നാളുകൾക്ക് ശേഷം ബേബിയുടെ വീട്ടിൽ സുജിൻ കുടുംബസമേതം താമസം തുടങ്ങി. ഇതിനിടെ ബേബി അലമാരയിൽ സൂക്ഷിച്ചിരുന്ന 17 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും ഇവർ പലപ്പോഴായി തട്ടിയെടുത്തു.
ബേബിയുടെ പേരിലുള്ള പുരയിടം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് നിർബന്ധപൂർവം ഗീതുവിന്റെ പേരിലേക്ക് മാറ്റിയിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന മനസിലാക്കിയ ബേബി സ്വത്തുക്കൾ തിരികെ ചോദിച്ചെങ്കിലും സുജിനും കുടുംബവും വഴങ്ങിയിരുന്നില്ല.
ബേബി(78) എന്ന സ്ത്രിയുമായി സൗഹൃദം സ്ഥാപിച്ച സുജിനും ഭാര്യ ഗീതുവും ബേബിയെ സഹായിക്കാനെന്ന പേരിൽ നിരന്തരം ഇവരുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. നാളുകൾക്ക് ശേഷം ബേബിയുടെ വീട്ടിൽ സുജിൻ കുടുംബസമേതം താമസം തുടങ്ങി. ഇതിനിടെ ബേബി അലമാരയിൽ സൂക്ഷിച്ചിരുന്ന 17 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും ഇവർ പലപ്പോഴായി തട്ടിയെടുത്തു.
ബേബിയുടെ പേരിലുള്ള പുരയിടം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് നിർബന്ധപൂർവം ഗീതുവിന്റെ പേരിലേക്ക് മാറ്റിയിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന മനസിലാക്കിയ ബേബി സ്വത്തുക്കൾ തിരികെ ചോദിച്ചെങ്കിലും സുജിനും കുടുംബവും വഴങ്ങിയിരുന്നില്ല.