കൊച്ചി: 50 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയി സർക്കാർ ഗസ്റ്റ് ഹാസിൽ പാർപ്പിച്ച് മർദിച്ചു. ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനാണ് മർദനമേറ്റത്. കേസിൽ പ്രതികളായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുണ്ടാസംഘത്തിന്റെ പക്കൽ നിന്ന് വാഹനം വാടകയ്ക്ക് എടുത്ത ശേഷം പണം നൽകാതെ കാറുമായി കടന്നുകളഞ്ഞെന്ന് ആരോപിച്ചാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. അടൂർ സർക്കാർ ഗസ്റ്റ് ഹൗസിലെ മുറിയിൽ പാർപ്പിച്ചാണ് ഗുണ്ടാസംഘം ലിബിനെ മർദിച്ചത്.
മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ ലിബിന്റെ ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തിറഞ്ഞത്. എറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ നൽകിയ " മാൻ മിസിംഗ്' പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്ന് മനസിലാക്കി.
തുടർന്ന് ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടൻതന്നെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
ഗുണ്ടാസംഘത്തിന്റെ പക്കൽ നിന്ന് വാഹനം വാടകയ്ക്ക് എടുത്ത ശേഷം പണം നൽകാതെ കാറുമായി കടന്നുകളഞ്ഞെന്ന് ആരോപിച്ചാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. അടൂർ സർക്കാർ ഗസ്റ്റ് ഹൗസിലെ മുറിയിൽ പാർപ്പിച്ചാണ് ഗുണ്ടാസംഘം ലിബിനെ മർദിച്ചത്.
മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ ലിബിന്റെ ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തിറഞ്ഞത്. എറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ നൽകിയ " മാൻ മിസിംഗ്' പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്ന് മനസിലാക്കി.
തുടർന്ന് ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടൻതന്നെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.