ആലപ്പുഴ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി സജി ചെറിയാന്റെ റിപ്പബ്ലിക് ദിന സന്ദേശം. ഭരണഘടന സംരക്ഷിച്ച് നിര്‍ത്തേണ്ട ബാധ്യത നമുക്കുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഭരണഘടന അട്ടിമറിക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്ന് മന്ത്രി പറഞ്ഞു.
പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കൂട്ടിചേർത്തു.
നേരത്തെ പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍വച്ച് ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് സജി ചെറിയാന് രാജി വയ്ക്കേണ്ടി വന്നിരുന്നു. സംഭവത്തില്‍ കീഴ്വായ്പ്പൂര് പോലീസ് സജി ചെറിയാനെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ ഭരണഘടനയെ അദ്ദേഹം അധിക്ഷേപിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ജവുവരി നാലിനാണ് സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഭരണഘടന അട്ടിമറിക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്ന് മന്ത്രി പറഞ്ഞു.
പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കൂട്ടിചേർത്തു.
നേരത്തെ പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍വച്ച് ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് സജി ചെറിയാന് രാജി വയ്ക്കേണ്ടി വന്നിരുന്നു. സംഭവത്തില്‍ കീഴ്വായ്പ്പൂര് പോലീസ് സജി ചെറിയാനെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ ഭരണഘടനയെ അദ്ദേഹം അധിക്ഷേപിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ജവുവരി നാലിനാണ് സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.