കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഹോട്ടല്‍ ഉടമകളിൽ ഒരാളായ നൗഷാദ് (47), ഹോട്ടൽ മാനേജർ അബ്ദൂൾ റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു- അംബിക ദമ്പതികളുടെ മകള്‍ രശ്മി രാജാണ് ജനുവരി രണ്ടിന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
2022 ഡിസംബർ 29-നാണ് രശ്മി രാജിന് ഭക്ഷ്യവിഷബാധയേൽക്കുന്നത്. ഭക്ഷണം കഴിച്ച് രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വളറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ഭക്ഷണശാലയിലെ മുഖ്യപാചകക്കാരൻ അറസ്റ്റിലായിരുന്നു.
കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു- അംബിക ദമ്പതികളുടെ മകള്‍ രശ്മി രാജാണ് ജനുവരി രണ്ടിന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
2022 ഡിസംബർ 29-നാണ് രശ്മി രാജിന് ഭക്ഷ്യവിഷബാധയേൽക്കുന്നത്. ഭക്ഷണം കഴിച്ച് രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വളറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ഭക്ഷണശാലയിലെ മുഖ്യപാചകക്കാരൻ അറസ്റ്റിലായിരുന്നു.