തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളായി കെ. പ്രകാശൻ, ഡോ.ജിപ്സണ് വി. പോൾ എന്നിവരെ നിയമിക്കുന്നതിന് ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂർ ചാലോട് സ്വദേശിയായ കെ.പ്രകാശൻ കണ്ണൂർ ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹിയാണ് പ്രകാശൻ.
സുൽത്താൻ ബത്തേരി സ്വദേശിയായ ഡോ.ജിപ്സണ്.വി.പോൾ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നു പഠനം പൂർത്തിയാക്കിയ അദ്ദേഹം സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ഭാരവാഹിയുമായിരുന്നു.
സിപിഐ അംഗമായിരുന്ന ജിനു സക്കറിയ ഉമ്മനും സിപിഎം പ്രതിനിധിയായിരുന്ന സി.സുരേശനും പിഎസ്സിയിൽ നിന്നു വിരമിച്ച ഒഴിവിലാണു നിയമനം. ജനതാദൾ-എസ് പ്രതിനിധിയായ പരശുവയ്ക്കൽ രാജേന്ദ്രൻ കാലാവധി പൂർത്തിയാക്കിയ ഒഴിവിൽ പകരം നിയമനം നടത്തിയില്ല. പിഎസ്സിയിൽ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണു വേണ്ടത്. രണ്ടു നിയമനങ്ങൾ കൂടി മന്ത്രിസഭ അംഗീകരിച്ചതോടെ പിഎസ്സി അംഗസംഖ്യ ഇപ്പോൾ ചെയർമാൻ ഉൾപ്പെടെ 20 ആയി ഉയർന്നു.
സുൽത്താൻ ബത്തേരി സ്വദേശിയായ ഡോ.ജിപ്സണ്.വി.പോൾ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നു പഠനം പൂർത്തിയാക്കിയ അദ്ദേഹം സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ഭാരവാഹിയുമായിരുന്നു.
സിപിഐ അംഗമായിരുന്ന ജിനു സക്കറിയ ഉമ്മനും സിപിഎം പ്രതിനിധിയായിരുന്ന സി.സുരേശനും പിഎസ്സിയിൽ നിന്നു വിരമിച്ച ഒഴിവിലാണു നിയമനം. ജനതാദൾ-എസ് പ്രതിനിധിയായ പരശുവയ്ക്കൽ രാജേന്ദ്രൻ കാലാവധി പൂർത്തിയാക്കിയ ഒഴിവിൽ പകരം നിയമനം നടത്തിയില്ല. പിഎസ്സിയിൽ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണു വേണ്ടത്. രണ്ടു നിയമനങ്ങൾ കൂടി മന്ത്രിസഭ അംഗീകരിച്ചതോടെ പിഎസ്സി അംഗസംഖ്യ ഇപ്പോൾ ചെയർമാൻ ഉൾപ്പെടെ 20 ആയി ഉയർന്നു.