ന്യൂഡൽഹി: പ്രതിരോധ, സുരക്ഷാ മേഖലകളിൽ സമയബന്ധിതമായി ബന്ധം വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും അറിയിച്ചു.
വ്യാപാരം, ഭീകരവിരുദ്ധ സഹകരണം, സംസ്കാരം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. അതോടൊപ്പം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷണം, ഊർജം, രാസവളം എന്നിവയുടെ ലഭ്യതയെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ഭീകരതയെ നേരിടാൻ ഏകീകൃതവും യോജിച്ചതുമായ സമീപനത്തിന് ഇരുനേതാക്കളും ആഹ്വാനം ചെയ്തു.
സംസ്കാരം, വിവരസാങ്കേതികവിദ്യ, സൈബർ സുരക്ഷ, യുവാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സംപ്രേക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന അഞ്ച് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
നിലവിലെ ഏഴ് ബില്യൺ ഡോളറിൽ നിന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 12 ബില്യൺ ഡോളറായി ഉയർത്താനും ഇരു നേതാക്കളും ചർച്ചയിൽ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
വ്യാപാരം, ഭീകരവിരുദ്ധ സഹകരണം, സംസ്കാരം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. അതോടൊപ്പം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷണം, ഊർജം, രാസവളം എന്നിവയുടെ ലഭ്യതയെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ഭീകരതയെ നേരിടാൻ ഏകീകൃതവും യോജിച്ചതുമായ സമീപനത്തിന് ഇരുനേതാക്കളും ആഹ്വാനം ചെയ്തു.
സംസ്കാരം, വിവരസാങ്കേതികവിദ്യ, സൈബർ സുരക്ഷ, യുവാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സംപ്രേക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന അഞ്ച് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
നിലവിലെ ഏഴ് ബില്യൺ ഡോളറിൽ നിന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 12 ബില്യൺ ഡോളറായി ഉയർത്താനും ഇരു നേതാക്കളും ചർച്ചയിൽ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.