മൊഹാലി: പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ. ഹരിയാന ഝാജർ ജില്ലയിലെ സുരക്പൂർ സ്വദേശി ദീപക് രംഗയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽനിന്ന് ബുധനാഴ്ച രാവിലെ എൻഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സംഭവം ഉണ്ടായത്. ഇതിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്റലിജൻസ് ആസ്ഥാനത്തിനു നേർക്ക് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) എറിയുകയായിരുന്നു.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ലാൻഡ' എന്ന ലഖ്ബീർ സിംഗ് സന്ധുവിന്റെയും പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "റിൻഡ' എന്ന ഹർവിന്ദർ സിംഗ് സന്ധുവിന്റെയും അടുത്ത ആളാണ് രംഗ. കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി തീവ്രവാദ, ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റിൻഡയിൽ നിന്നും ലാൻഡയിൽ നിന്നും തീവ്രവാദ ഫണ്ടുകളും മറ്റ് പിന്തുണയും രംഗയ്ക്കു ലഭിച്ചുവരുന്നതായി അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സംഭവം ഉണ്ടായത്. ഇതിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്റലിജൻസ് ആസ്ഥാനത്തിനു നേർക്ക് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) എറിയുകയായിരുന്നു.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ലാൻഡ' എന്ന ലഖ്ബീർ സിംഗ് സന്ധുവിന്റെയും പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "റിൻഡ' എന്ന ഹർവിന്ദർ സിംഗ് സന്ധുവിന്റെയും അടുത്ത ആളാണ് രംഗ. കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി തീവ്രവാദ, ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റിൻഡയിൽ നിന്നും ലാൻഡയിൽ നിന്നും തീവ്രവാദ ഫണ്ടുകളും മറ്റ് പിന്തുണയും രംഗയ്ക്കു ലഭിച്ചുവരുന്നതായി അധികൃതർ പറയുന്നു.