തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററിയെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യ തകരുമെന്ന് പ്രതീക്ഷിച്ചവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ വ്യക്തമാക്കി. തനിക്ക് മുമ്പിൽ മറ്റ് വഴികളില്ല. സർക്കാരുമായി പോരിനില്ല. നിയമ നിർമാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സർക്കാരിനുണ്ട്. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ വ്യക്തമാക്കി. തനിക്ക് മുമ്പിൽ മറ്റ് വഴികളില്ല. സർക്കാരുമായി പോരിനില്ല. നിയമ നിർമാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സർക്കാരിനുണ്ട്. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.