ബംഗളൂരു: ബംഗളൂരുവിൽ പാക്കിസ്ഥാൻ സ്വദേശിനിയായ 19കാരി അറസ്റ്റിൽ. വ്യാജ വിലാസം ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി താമസിച്ചതിനെ തുടർന്നാണ് നടപടി. ഇഖ്റ ജീവനി എന്നാണ് പെൺകുട്ടിയുടെ പേര്.
കഴിഞ്ഞ വർഷം ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെയാണ് ഇവർ രാജ്യത്ത് പ്രവേശിച്ചത്. ഒരു ഗെയിമിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഉത്തർപ്രദേശുകാരനായ മുലായം സിംഗ് യാദവിനെ യുവതി വിവാഹം കഴിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനാണ് 25കാരനായ മുലായം സിംഗ് യാദവ്.
മുലായമാണ് ഇഖ്റയ്ക്ക് വ്യാജ വിലാസമുണ്ടാക്കി നൽകിയത്. രാവ യാദവ് എന്ന് ഇവരുടെ പേരുമാറ്റുകയും ആധാർ കാർഡ് എടുത്ത് നൽകുകയും ചെയ്തു. കൂടാതെ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിക്കുകയും ചെയ്തു.
പാക്കിസ്ഥാനിലെ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്റലിജൻസ് ബ്യൂറോയുടെ ശ്രദ്ധയിൽ ഇഖ്റ പെട്ടത്. തുടർന്ന് ബംഗളൂരു പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വ്യാജവിലാസം ഉപയോഗിച്ചാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയത്.
ഇഖ്റ ജീവനിയെ FRRO (ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്) ഉദ്യോഗസ്ഥർക്ക് കൈമാറി. പിന്നീട് അവർ ഇവരെ സ്റ്റേറ്റ് ഹോമിലേക്ക് റിമാൻഡ് ചെയ്തു. മുലായത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെയാണ് ഇവർ രാജ്യത്ത് പ്രവേശിച്ചത്. ഒരു ഗെയിമിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഉത്തർപ്രദേശുകാരനായ മുലായം സിംഗ് യാദവിനെ യുവതി വിവാഹം കഴിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനാണ് 25കാരനായ മുലായം സിംഗ് യാദവ്.
മുലായമാണ് ഇഖ്റയ്ക്ക് വ്യാജ വിലാസമുണ്ടാക്കി നൽകിയത്. രാവ യാദവ് എന്ന് ഇവരുടെ പേരുമാറ്റുകയും ആധാർ കാർഡ് എടുത്ത് നൽകുകയും ചെയ്തു. കൂടാതെ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിക്കുകയും ചെയ്തു.
പാക്കിസ്ഥാനിലെ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്റലിജൻസ് ബ്യൂറോയുടെ ശ്രദ്ധയിൽ ഇഖ്റ പെട്ടത്. തുടർന്ന് ബംഗളൂരു പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വ്യാജവിലാസം ഉപയോഗിച്ചാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയത്.
ഇഖ്റ ജീവനിയെ FRRO (ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്) ഉദ്യോഗസ്ഥർക്ക് കൈമാറി. പിന്നീട് അവർ ഇവരെ സ്റ്റേറ്റ് ഹോമിലേക്ക് റിമാൻഡ് ചെയ്തു. മുലായത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.