കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവ് പിഴയടയ്ക്കാത്തതിനെ തുടര്‍ന്ന് 15 ദിവസം തടവുശിക്ഷ വിധിച്ചു. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയായ 57 വയസുകാരനെയാണ് കാസര്‍ഗോഡ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2022 ജൂണ്‍ മൂന്നിന് ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറില്‍ മേല്‍പറമ്പ് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് സ്കൂട്ടര്‍ ഓടിച്ചുവന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിടികൂടിയത്. 25,000 രൂപയാണ് കോടതി പിഴശിക്ഷ വിധിച്ചത്.
എന്നാൽ, പിഴ അടയ്ക്കാത്തതിനെതുടര്‍ന്ന് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി ശിക്ഷ വിധിക്കുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയച്ചിരിക്കുന്നത്.
2022 ജൂണ്‍ മൂന്നിന് ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറില്‍ മേല്‍പറമ്പ് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് സ്കൂട്ടര്‍ ഓടിച്ചുവന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിടികൂടിയത്. 25,000 രൂപയാണ് കോടതി പിഴശിക്ഷ വിധിച്ചത്.
എന്നാൽ, പിഴ അടയ്ക്കാത്തതിനെതുടര്‍ന്ന് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി ശിക്ഷ വിധിക്കുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയച്ചിരിക്കുന്നത്.