പനാജി: തുടർവിജയങ്ങളിൽ നിന്ന് തുടർപരാജയങ്ങളിലേക്ക് വീണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ 3 -1 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ 2022 നവംബറിന് ശേഷം ആദ്യമായി തുടർ തോൽവികൾ നേരിടുന്ന അവസ്ഥയിലാണ് കൊമ്പന്മാർ.
ബ്രാൻഡൻ ഫെർണാണ്ടസും സംഘവും നിറഞ്ഞ് കളിച്ച പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് നിഷ്പ്രഭരായി. മാർക്കോ ലെസ്കോവിച്ചിന്റെ അസാന്നിധ്യവും സഹൽ അബ്ദുൽ സമദിന്റെ മോശം ഫോമും കൊമ്പന്മാർക്ക് തിരിച്ചടിയായി.
35-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെ ഐകർ ഗ്വാരോചെനയാണ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗരഭ് മോണ്ടൽ ബോക്സിന്റെ വലത്പാർശ്വത്തിൽ വച്ച് നടത്തിയ ഫൗളിന് ലഭിച്ച സ്പോട്ട് കിക്ക്, ഇടത്തേക്ക് ചാടിയ പ്രഭ്സുഖൻ ഗില്ലിനെ കബളിപ്പിച്ച് ഗ്വാരോചെന വലയിലെത്തിച്ചു. നേർരേഖയിൽ ഷൂട്ട് ചെയ്ത് പന്ത് നോക്കി നിൽക്കാൻ മാത്രമാണ് ഗില്ലിന് സാധിച്ചത്.
പെനൽറ്റി തീരുമാനത്തിൽ അസ്വസ്ഥരായ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ വെട്ടിച്ച് നോഹ സദൗയ്(43’) ഗോവയുടെ ലീഡ് വർധിപ്പിച്ചു. ഗോളി ധീരജ് സിംഗ് നൽകിയ ലോംഗ് കിക്കിൽ നിന്നാരംഭിച്ച നീക്കം, മുമ്പിലേക്ക് കയറിയ വന്ന ഗില്ലിനെ മറികടന്ന് ഇടത് വശത്ത് നിന്നെടുത്ത മനോഹരമായ ഷോട്ടിലൂടെ സദൗയ് വലയിലെത്തി.
ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തി ആറ് മിനിറ്റിനുള്ളിൽ ദിമിത്രിയോസ് ഡമന്റകോസിലൂടെ കേരളം ഗോൾ മടക്കി. അഡ്രിയാൻ ലൂണ നൽകിയ അസിസ്റ്റിൽ നിന്നാണ് ഡയമന്റകോസ് ലക്ഷ്യം കണ്ടത്.
ജയമോ സമനിലയോ നേടാമെന്ന് അതിഥികൾ കരുതിയെങ്കിലും 69-ാം മിനിറ്റിലെ റെഡീം ലാംഗ് ഗോളിലൂടെ ഗോവ ആധിപത്യം സ്ഥാപിച്ചു. ഫറ്റോർഡ സ്റ്റേഡിയത്തിലെ രാശിയില്ലായ്മയും മോശം കളിയും പിന്നോട്ട് വലിച്ച ബ്ലാസ്റ്റേഴ്സ് 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ഗോവ ആറാം സ്ഥാനത്താണ്.
ബ്രാൻഡൻ ഫെർണാണ്ടസും സംഘവും നിറഞ്ഞ് കളിച്ച പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് നിഷ്പ്രഭരായി. മാർക്കോ ലെസ്കോവിച്ചിന്റെ അസാന്നിധ്യവും സഹൽ അബ്ദുൽ സമദിന്റെ മോശം ഫോമും കൊമ്പന്മാർക്ക് തിരിച്ചടിയായി.
35-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെ ഐകർ ഗ്വാരോചെനയാണ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗരഭ് മോണ്ടൽ ബോക്സിന്റെ വലത്പാർശ്വത്തിൽ വച്ച് നടത്തിയ ഫൗളിന് ലഭിച്ച സ്പോട്ട് കിക്ക്, ഇടത്തേക്ക് ചാടിയ പ്രഭ്സുഖൻ ഗില്ലിനെ കബളിപ്പിച്ച് ഗ്വാരോചെന വലയിലെത്തിച്ചു. നേർരേഖയിൽ ഷൂട്ട് ചെയ്ത് പന്ത് നോക്കി നിൽക്കാൻ മാത്രമാണ് ഗില്ലിന് സാധിച്ചത്.
പെനൽറ്റി തീരുമാനത്തിൽ അസ്വസ്ഥരായ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ വെട്ടിച്ച് നോഹ സദൗയ്(43’) ഗോവയുടെ ലീഡ് വർധിപ്പിച്ചു. ഗോളി ധീരജ് സിംഗ് നൽകിയ ലോംഗ് കിക്കിൽ നിന്നാരംഭിച്ച നീക്കം, മുമ്പിലേക്ക് കയറിയ വന്ന ഗില്ലിനെ മറികടന്ന് ഇടത് വശത്ത് നിന്നെടുത്ത മനോഹരമായ ഷോട്ടിലൂടെ സദൗയ് വലയിലെത്തി.
ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തി ആറ് മിനിറ്റിനുള്ളിൽ ദിമിത്രിയോസ് ഡമന്റകോസിലൂടെ കേരളം ഗോൾ മടക്കി. അഡ്രിയാൻ ലൂണ നൽകിയ അസിസ്റ്റിൽ നിന്നാണ് ഡയമന്റകോസ് ലക്ഷ്യം കണ്ടത്.
ജയമോ സമനിലയോ നേടാമെന്ന് അതിഥികൾ കരുതിയെങ്കിലും 69-ാം മിനിറ്റിലെ റെഡീം ലാംഗ് ഗോളിലൂടെ ഗോവ ആധിപത്യം സ്ഥാപിച്ചു. ഫറ്റോർഡ സ്റ്റേഡിയത്തിലെ രാശിയില്ലായ്മയും മോശം കളിയും പിന്നോട്ട് വലിച്ച ബ്ലാസ്റ്റേഴ്സ് 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ഗോവ ആറാം സ്ഥാനത്താണ്.