തൃശൂർ: ഓൺലൈൻ ഇലക്ട്രോണിക്സ് ലേലസ്ഥാപനം വഴി പണം തട്ടിയ കേസിൽ "സേവ് ബോക്സ്' പ്ലാറ്റ്ഫോം ഉടമ സ്വാദിഖ് റഹീം അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പോലീസ് ആണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.
സേവ് ബോക്സ് എന്ന ഓൺലൈൻ ശൃംഖല വഴി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ തുകയ്ക്ക് ലേലത്തിൽ വിൽക്കുന്ന കച്ചവടത്തിനായി നിരവധി പേരിൽ നിന്ന് റഹീം നിക്ഷേപം സ്വീകരിച്ചിരുന്നു. മാസം 25 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് റഹീം നിക്ഷേപകർക്ക് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തത്.
ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവരുമായി അടുത്ത ബന്ധം പാലിച്ചിരുന്ന റഹീം, സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ ഇവർക്ക് വ്യാജ ഐഫോണുകൾ നൽകി കബളിപ്പിച്ചെന്നും ആക്ഷേപമുണ്ട്. ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ഇയാൾ, വിദ്യാർഥികൾക്കായി നിക്ഷേപ മാർഗനിർദേശ ക്ലാസുകൾ നടത്തിയിരുന്നു.
സേവ് ബോക്സ് എന്ന ഓൺലൈൻ ശൃംഖല വഴി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ തുകയ്ക്ക് ലേലത്തിൽ വിൽക്കുന്ന കച്ചവടത്തിനായി നിരവധി പേരിൽ നിന്ന് റഹീം നിക്ഷേപം സ്വീകരിച്ചിരുന്നു. മാസം 25 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് റഹീം നിക്ഷേപകർക്ക് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തത്.
ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവരുമായി അടുത്ത ബന്ധം പാലിച്ചിരുന്ന റഹീം, സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ ഇവർക്ക് വ്യാജ ഐഫോണുകൾ നൽകി കബളിപ്പിച്ചെന്നും ആക്ഷേപമുണ്ട്. ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ഇയാൾ, വിദ്യാർഥികൾക്കായി നിക്ഷേപ മാർഗനിർദേശ ക്ലാസുകൾ നടത്തിയിരുന്നു.