തിരുവനന്തപുരം: കടുത്ത കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കിയുള്ള നയപ്രഖ്യാപനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഗവർണറുടെ നയപ്രഖ്യാപനത്തോടെ തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
സൗമ്യമായ ഭാഷയിലുള്ള കേന്ദ്ര വിരുദ്ധ പരാമർശമാണു നയപ്രഖ്യാപനത്തിലുള്ളത്. ഗവർണർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ രാജ്ഭവനിൽ എത്തിച്ച നയപ്രഖ്യാപനത്തിന് ഗവർണർ അംഗീകാരം നൽകിയത്.
മുൻവർഷങ്ങളിൽ നയപ്രഖ്യാപനത്തിൽ രൂക്ഷമായ കേന്ദ്ര വിമർശനം ഉൾപ്പെടുത്തിയിരുന്നു. ഗവർണറെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കടുത്ത പരാമർശങ്ങൾ ഒഴിവാക്കിയത്.
നയപ്രഖ്യാപനത്തിന്റെ സമയ ദൈർഘ്യവും കുറച്ചിട്ടുണ്ട്. ഇത്തവണ 24 പേജുള്ള പ്രസംഗമാണ് ടൈപ്പ് ചെയ്ത് സമർപ്പിച്ചത്. ഇത് പുസ്തക രൂപത്തിലാകുന്പോൾ 35-40 പേജോളം വരുമെന്നാണു കരുതുന്നത്.
സൗമ്യമായ ഭാഷയിലുള്ള കേന്ദ്ര വിരുദ്ധ പരാമർശമാണു നയപ്രഖ്യാപനത്തിലുള്ളത്. ഗവർണർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ രാജ്ഭവനിൽ എത്തിച്ച നയപ്രഖ്യാപനത്തിന് ഗവർണർ അംഗീകാരം നൽകിയത്.
മുൻവർഷങ്ങളിൽ നയപ്രഖ്യാപനത്തിൽ രൂക്ഷമായ കേന്ദ്ര വിമർശനം ഉൾപ്പെടുത്തിയിരുന്നു. ഗവർണറെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കടുത്ത പരാമർശങ്ങൾ ഒഴിവാക്കിയത്.
നയപ്രഖ്യാപനത്തിന്റെ സമയ ദൈർഘ്യവും കുറച്ചിട്ടുണ്ട്. ഇത്തവണ 24 പേജുള്ള പ്രസംഗമാണ് ടൈപ്പ് ചെയ്ത് സമർപ്പിച്ചത്. ഇത് പുസ്തക രൂപത്തിലാകുന്പോൾ 35-40 പേജോളം വരുമെന്നാണു കരുതുന്നത്.