റായ്പുർ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
അര്‍ധ സെഞ്ചുറി നേടിയ നായകൻ രോഹിത് ശര്‍മ ഇന്ത്യയ്ക്കായി തിളങ്ങി. 50 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 51 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ രോഹിതും ശുഭ്മാൻ ഗില്ലും ചേര്‍ന്ന് 72 റണ്‍സെടുത്തു. ഗില്‍ 40 റണ്‍സെടുത്തു.
വിരാട് കോഹ്ലി 11 റണ്‍സിന് പുറത്തായി. പിന്നീടെത്തിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് എത്തിച്ചു. നേരത്തേ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 108 റൺസിന് എല്ലാവരും പുറത്തായി. 34.3 ഓവർ മാത്രമാണ് കിവീസ് ബാറ്റ് ചെയ്തത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയാണ് കിവീസിനെ തകർത്തത്. ഹർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ടുവീതവും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
മൂന്ന് ബാറ്റ്സ്മാൻമാർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ടോപ്പ് സ്കോറർ. മിച്ചൽ സാറ്റ്നർ (27), മൈക്കിൾ ബ്രയിസ്വെൽ (22) എന്നിവരും രണ്ടക്കം കണ്ടു.
അര്‍ധ സെഞ്ചുറി നേടിയ നായകൻ രോഹിത് ശര്‍മ ഇന്ത്യയ്ക്കായി തിളങ്ങി. 50 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 51 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ രോഹിതും ശുഭ്മാൻ ഗില്ലും ചേര്‍ന്ന് 72 റണ്‍സെടുത്തു. ഗില്‍ 40 റണ്‍സെടുത്തു.
വിരാട് കോഹ്ലി 11 റണ്‍സിന് പുറത്തായി. പിന്നീടെത്തിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് എത്തിച്ചു. നേരത്തേ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 108 റൺസിന് എല്ലാവരും പുറത്തായി. 34.3 ഓവർ മാത്രമാണ് കിവീസ് ബാറ്റ് ചെയ്തത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയാണ് കിവീസിനെ തകർത്തത്. ഹർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ടുവീതവും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
മൂന്ന് ബാറ്റ്സ്മാൻമാർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ടോപ്പ് സ്കോറർ. മിച്ചൽ സാറ്റ്നർ (27), മൈക്കിൾ ബ്രയിസ്വെൽ (22) എന്നിവരും രണ്ടക്കം കണ്ടു.