+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിടിതരാതെ പിടി 7; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പിടി 7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ഞായറാഴ്ച പുലർച്ചയോടെ വീണ്ടും ദൗത്യം ആരം
പിടിതരാതെ പിടി 7; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പിടി 7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ഞായറാഴ്ച പുലർച്ചയോടെ വീണ്ടും ദൗത്യം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ആന ചെങ്കുത്തായ സ്ഥലത്ത് നിലയുറപ്പിച്ചതിനാലാണ് മയക്കുവെടിവയ്ക്കാൻ കഴിയാതിരുന്നത്.

കനത്ത വെയിലും മയക്കുവെടിവയ്ക്കുന്നതിനു തടസമായി. ചൂടുള്ള സമയത്ത് മയക്കുവെടിവച്ചാൽ ആനയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതും ദൗത്യസംഘം പരിഗണിച്ചു. ആന കഴിഞ്ഞ അഞ്ച് മണിക്കൂറായി കുന്നിൽ ചെരുവിൽ നിൽക്കുകയാണെന്നാണ് ദൗത്യം സംഘം നൽകുന്ന വിവരം.

വൈകുന്നേരത്തോടെ വനത്തിന്‍റെ ഉള്ളിലേക്ക് കയറിപ്പോയാലും രാത്രിയോ പുലർച്ചയോ വീണ്ടും താഴേക്ക് ഇറങ്ങിവരും. ഇത് മനസിലാക്കിയാണ് ഞായറാഴ്ച പുലർച്ചെ വീണ്ടും ദൗത്യം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആനയെ നിരീക്ഷിച്ച് ട്രാക്കിംഗ് സംഘം പിന്നാലെയുണ്ട്. മറ്റുള്ളവർ വനത്തിൽനിന്നും തിരിച്ചെത്തി.

ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യസംഘം ഇന്ന് പുലർച്ചെ പുറപ്പെട്ടത്. കുങ്കിയാനകളുടെ സഹായ ത്തോടെ സാഹചര്യങ്ങൾ അനുകൂലമാക്കി ആനയെ മയക്കുവെടി വയ്ക്കാനായിരുന്നു ശ്രമം. എന്നാൽ പലതവണ ഓടിച്ചീട്ടും പിടി7 ഇന്ന് പതിവിനു വിരുത മായി ഉൾക്കാട്ടിലേക്കു വലിഞ്ഞത് ദൗത്യസംഘത്തെ ചുറ്റിച്ചു.
More in Latest News :