ബംഗളൂരൂ: കര്‍ണ്ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ചാ നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
കൊലപാതകത്തിലൂടെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2047 ആകുന്പോൾ ഇസ്ലാമിക ഭരണം കൊണ്ടുവരികയായിരുന്നു പദ്ധതി.
ഇതിനായി കില്ലര്‍ സ്ക്വാഡുകള്‍ എന്ന പേരില്‍ ഒരു സംഘത്തെ രൂപീകരിച്ചു. ഇവര്‍ക്ക് ആയുധപരിശീലനവും ആളുകളെ നിരീക്ഷിക്കേണ്ടതെങ്ങനെയെന്ന പ്രത്യേക പരിശീലനവും നല്‍കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സമൂഹത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനും ഭീതി വളര്ത്താനുദ്ദേശിച്ചും നടന്ന കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്.
14 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആറ് പേര് ഒളിവിലാണ്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ ജൂലൈ 26നാണ് സുള്ള്യയിലെ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം ആളുകള്‍ വെട്ടികൊലപ്പെടുത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്ള്യ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.
കൊലപാതകത്തിലൂടെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2047 ആകുന്പോൾ ഇസ്ലാമിക ഭരണം കൊണ്ടുവരികയായിരുന്നു പദ്ധതി.
ഇതിനായി കില്ലര്‍ സ്ക്വാഡുകള്‍ എന്ന പേരില്‍ ഒരു സംഘത്തെ രൂപീകരിച്ചു. ഇവര്‍ക്ക് ആയുധപരിശീലനവും ആളുകളെ നിരീക്ഷിക്കേണ്ടതെങ്ങനെയെന്ന പ്രത്യേക പരിശീലനവും നല്‍കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സമൂഹത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനും ഭീതി വളര്ത്താനുദ്ദേശിച്ചും നടന്ന കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്.
14 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആറ് പേര് ഒളിവിലാണ്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ ജൂലൈ 26നാണ് സുള്ള്യയിലെ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം ആളുകള്‍ വെട്ടികൊലപ്പെടുത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്ള്യ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.