പാലക്കാട്: ജനവാസമേഖലയിൽ ശല്യമുണ്ടാക്കുന്ന പിടി സെവൻ എന്ന കൊമ്പനെ തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം ക്ലൈമാക്സിലേക്ക്. 72 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. വനത്തില്‍ മയക്കുവെടിവയ്ക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ആനയെ ദൗത്യസംഘം കണ്ടത്തി.
ആനയ്ക്കു തൊട്ടരുകിലാണ് ദൗത്യസംഘമുള്ളത്. അനുകൂല സാഹചര്യം ഒരുങ്ങിവന്നാൽ മയക്കുവെടിവയ്ക്കാനാണ് തീരുമാനം. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് അരുണ്‍ സക്കറിയയാണ് ദൗത്യസംഘത്തിനു നേതൃത്വം നൽകുന്നത്. കൃത്യമായ നിരീക്ഷണത്തിനുശേഷമായിരിക്കും മയക്കുവെടിവയ്ക്കുക.
പുലർച്ചെ മുതൽ നടത്തിവരുന്ന നിരീക്ഷണങ്ങൾക്കൊടുവിൽ ആർആർടിയിൽ നിന്ന് അനുമതി സന്ദേശം ലഭിച്ചതോടെ ദൗത്യം ആരംഭിച്ചു. 75 അംഗ വനപാലക സംഘത്തോടൊപ്പം മൂന്ന് കുങ്കിയാനകളുണ്ട്. പിടികൂടുന്ന കൊന്പനെ പാർപ്പിക്കാനുള്ള കൂടും തയാറാക്കിയിട്ടുണ്ട്. കൊമ്പൻ എത്ര ഇടിച്ചാലും തകർക്കാൻ ക ഴിയാത്ത യൂക്കാലി തടി ഉപയോഗിച്ചാണ് ഇത് നിർമിച്ചത്.
വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണിതെന്നും ആനയെ എത്രയുംവേഗം പിടിക്കാമെന്ന് ശുഭപ്രതീക്ഷയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
ആനയ്ക്കു തൊട്ടരുകിലാണ് ദൗത്യസംഘമുള്ളത്. അനുകൂല സാഹചര്യം ഒരുങ്ങിവന്നാൽ മയക്കുവെടിവയ്ക്കാനാണ് തീരുമാനം. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് അരുണ്‍ സക്കറിയയാണ് ദൗത്യസംഘത്തിനു നേതൃത്വം നൽകുന്നത്. കൃത്യമായ നിരീക്ഷണത്തിനുശേഷമായിരിക്കും മയക്കുവെടിവയ്ക്കുക.
പുലർച്ചെ മുതൽ നടത്തിവരുന്ന നിരീക്ഷണങ്ങൾക്കൊടുവിൽ ആർആർടിയിൽ നിന്ന് അനുമതി സന്ദേശം ലഭിച്ചതോടെ ദൗത്യം ആരംഭിച്ചു. 75 അംഗ വനപാലക സംഘത്തോടൊപ്പം മൂന്ന് കുങ്കിയാനകളുണ്ട്. പിടികൂടുന്ന കൊന്പനെ പാർപ്പിക്കാനുള്ള കൂടും തയാറാക്കിയിട്ടുണ്ട്. കൊമ്പൻ എത്ര ഇടിച്ചാലും തകർക്കാൻ ക ഴിയാത്ത യൂക്കാലി തടി ഉപയോഗിച്ചാണ് ഇത് നിർമിച്ചത്.
വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണിതെന്നും ആനയെ എത്രയുംവേഗം പിടിക്കാമെന്ന് ശുഭപ്രതീക്ഷയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.