ന്യൂഡൽഹി: ബിഹാറിലെ ജാതി സർവേക്കെതിരേ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പാറ്റ്ന ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയിലേക്ക് പൊതുതാത്പര്യ ഹർജിയുമായി എത്തിയത് എന്താണെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.
"ഏക് സോച്, ഏക് പ്രയാസ്' സന്നദ്ധ സംഘടനയും ഹിന്ദു സേനയും ബിഹാർ സ്വദേശി അഖിലേഷ് കുമാറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാന തല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
ജാതി സർവേക്കെതിരേ മൂന്നു ഹർജികളാണ് സുപ്രീംകോടതിയിൽ നൽകിയിരുന്നത്. ഇതൊരു പബ്ലിസിറ്റി താത്പര്യ ഹർജിയാണെന്ന് പരിഹസിച്ച് കൊണ്ടാണ് ജസ്റ്റീസ് ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് തള്ളിയത്. സുപ്രീംകോടതി നടപടിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വാഗതം ചെയ്തു.
ബിഹാറിൽ ജാതി സെൻസസ് നടപടികൾ ഈ മാസം ഏഴിന് ആരംഭിച്ചിരുന്നു.
"ഏക് സോച്, ഏക് പ്രയാസ്' സന്നദ്ധ സംഘടനയും ഹിന്ദു സേനയും ബിഹാർ സ്വദേശി അഖിലേഷ് കുമാറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാന തല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
ജാതി സർവേക്കെതിരേ മൂന്നു ഹർജികളാണ് സുപ്രീംകോടതിയിൽ നൽകിയിരുന്നത്. ഇതൊരു പബ്ലിസിറ്റി താത്പര്യ ഹർജിയാണെന്ന് പരിഹസിച്ച് കൊണ്ടാണ് ജസ്റ്റീസ് ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് തള്ളിയത്. സുപ്രീംകോടതി നടപടിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വാഗതം ചെയ്തു.
ബിഹാറിൽ ജാതി സെൻസസ് നടപടികൾ ഈ മാസം ഏഴിന് ആരംഭിച്ചിരുന്നു.