ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ തലപ്പത്തുള്ളവർക്കെതിരെ വനിതാ താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികളിൽ വിശദമായ അന്വേഷണം നടത്താൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) സമിതിയെ നിയമിച്ചു.
ഒളിംപിക് ബോക്സിംഗ് മെഡൽ ജേതാവ് എം.സി. മേരി കോം അധ്യക്ഷയായ സമിതിയിൽ കായികതാരങ്ങളായ യോഗേശ്വർ ദത്ത്, അളകനന്ദ അശോക്, സഹദേവ് യാദവ്, ഡോല ബാനർജി എന്നിവരും അംഗങ്ങളാണ്.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷന് ശരണ്‍ സിംഗ് നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഫെഡറേഷന്റെ പ്രിയങ്കരരായ ചില പരിശീലകര്‍ വനിതാ പരിശീലകരോട് മോശമായി പെരുമാറുന്നതായും കായിക താരങ്ങള്‍ ആരോപിച്ചു.
സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്.
ഒളിംപിക് ബോക്സിംഗ് മെഡൽ ജേതാവ് എം.സി. മേരി കോം അധ്യക്ഷയായ സമിതിയിൽ കായികതാരങ്ങളായ യോഗേശ്വർ ദത്ത്, അളകനന്ദ അശോക്, സഹദേവ് യാദവ്, ഡോല ബാനർജി എന്നിവരും അംഗങ്ങളാണ്.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷന് ശരണ്‍ സിംഗ് നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഫെഡറേഷന്റെ പ്രിയങ്കരരായ ചില പരിശീലകര്‍ വനിതാ പരിശീലകരോട് മോശമായി പെരുമാറുന്നതായും കായിക താരങ്ങള്‍ ആരോപിച്ചു.
സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്.