തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാൻ കാത്തു നിൽക്കാതെ മലയാള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി സർക്കാർ മുന്നോട്ട്. ബില്ലിന്റെ അടിസ്ഥാനത്തിൽ മലയാളം സർവകലാശാല വിസി നിയമനത്തിലുള്ള അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി സെർച്ച് കമ്മിറ്റിയിലേക്കു ഗവർണറുടെ പ്രതിനിധിയുടെ പേര് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകി. നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമന അധികാരിയായ ഗവർണറാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്.
എന്നാൽ ഇതു കണക്കിലെടുക്കാതെയാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടുള്ള ബില്ലിലെ വ്യവസ്കളുടെ അടിസ്ഥാനത്തിൽ വിസി നിയമനത്തിനായി സർക്കാർ നടപടികൾ തുടങ്ങിയത്.
ഗവർണറുടെ പ്രതിനിധിക്കു പുറമേ യുജിസി, സർക്കാർ, ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ, സിൻഡിക്കേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർ മലയാളം സർവകലാശാലയുമായി ബന്ധം ഇല്ലാത്തവർ ആയിരിക്കും.
മലയാളം സർവകലാശാലാ വിസിയുടെ അഞ്ചു വർഷ കാലാവധി ഫെബ്രുവരി ആദ്യം അവസാനിക്കാനിരിക്കെയാണ് പുതിയ വിസി നിയമനത്തിനായി സർക്കാർ നീക്കം.
ഇതിന്റെ ഭാഗമായി സെർച്ച് കമ്മിറ്റിയിലേക്കു ഗവർണറുടെ പ്രതിനിധിയുടെ പേര് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകി. നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമന അധികാരിയായ ഗവർണറാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്.
എന്നാൽ ഇതു കണക്കിലെടുക്കാതെയാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടുള്ള ബില്ലിലെ വ്യവസ്കളുടെ അടിസ്ഥാനത്തിൽ വിസി നിയമനത്തിനായി സർക്കാർ നടപടികൾ തുടങ്ങിയത്.
ഗവർണറുടെ പ്രതിനിധിക്കു പുറമേ യുജിസി, സർക്കാർ, ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ, സിൻഡിക്കേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർ മലയാളം സർവകലാശാലയുമായി ബന്ധം ഇല്ലാത്തവർ ആയിരിക്കും.
മലയാളം സർവകലാശാലാ വിസിയുടെ അഞ്ചു വർഷ കാലാവധി ഫെബ്രുവരി ആദ്യം അവസാനിക്കാനിരിക്കെയാണ് പുതിയ വിസി നിയമനത്തിനായി സർക്കാർ നീക്കം.