ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കുന്നതിനുള്ള പുതിയ സ്‌കീമില്‍ തീരുമാനം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാവകാശം അനുവദിച്ച് സുപ്രീംകോടതി. പരസ്യം നല്‍കുന്നതിനുള്ള പുതിയ സ്‌കീം പരിശോധിച്ച് വരികയാണെന്നും നാലാഴ്ച സമയം വേണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.
അതുവരെ പരസ്യം നല്‍കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി.കെ. ശശി, കെഎസ്ആര്‍ടിസിക്കായി അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്.
ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.
അതുവരെ പരസ്യം നല്‍കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി.കെ. ശശി, കെഎസ്ആര്‍ടിസിക്കായി അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്.