തിരുവനന്തപുരം: മൂന്ന് പോലീസുകാരെ സേനയിൽ നിന്നും പിരിച്ചുവിട്ടു. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, നന്ദാവനം എആർ ക്യാന്പിലെ ഡ്രൈവർ ഷെറി എസ്. രാജ്, തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ റെജി ഡേവിഡ് എന്നിവരെയാണ് സേനയിൽ നിന്നും പിരിച്ചുവിട്ടത്.
ഷെറിയും റെജിയും ലൈംഗികപീഡന കേസിൽ ഉൾപ്പെട്ടിരുന്നു. വയോധികയെ മർദിച്ച കേസിലും ഷെറി പ്രതിയാണ്. പീഡന കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് അഭിലാഷിനെതിരെ നടപടി സ്വീകരിച്ചത്. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലാണ് നിലവിൽ അഭിലാഷ്. തിരുവനന്തപുരം സിറ്റി കമ്മീഷണർ സി.എച്ച്. നാഗരാജുവാണ് നടപടി സ്വീകരിച്ചത്.
ഷെറിയും റെജിയും ലൈംഗികപീഡന കേസിൽ ഉൾപ്പെട്ടിരുന്നു. വയോധികയെ മർദിച്ച കേസിലും ഷെറി പ്രതിയാണ്. പീഡന കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് അഭിലാഷിനെതിരെ നടപടി സ്വീകരിച്ചത്. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലാണ് നിലവിൽ അഭിലാഷ്. തിരുവനന്തപുരം സിറ്റി കമ്മീഷണർ സി.എച്ച്. നാഗരാജുവാണ് നടപടി സ്വീകരിച്ചത്.