തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും വനിതാ വിദ്യാർഥികൾക്ക് ആർത്തവാവധി അനുവദിച്ച് സർക്കാർ. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും അവധി അനുവദിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
18 വയസ് കഴിഞ്ഞ എല്ലാ വിദ്യാർഥിനികൾക്കും പരമാവധി 60 ദിവസത്തെ പ്രസവാവധി അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും വിദ്യാർഥിനികൾക്ക് ആവശ്യമായ കുറഞ്ഞ ഹാജർ പരിധി 75 ശതമാനത്തിൽ നിന്ന് 73 ശതമാനമാക്കി കുറച്ചതായും സർക്കാർ അറിയിച്ചു.
പ്രസ്തുത മാറ്റങ്ങൾക്കുതകുന്ന രീതിയിൽ സർവകലാശാലാ നിയമങ്ങൾക്ക് ഭേദഗതി വരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
18 വയസ് കഴിഞ്ഞ എല്ലാ വിദ്യാർഥിനികൾക്കും പരമാവധി 60 ദിവസത്തെ പ്രസവാവധി അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും വിദ്യാർഥിനികൾക്ക് ആവശ്യമായ കുറഞ്ഞ ഹാജർ പരിധി 75 ശതമാനത്തിൽ നിന്ന് 73 ശതമാനമാക്കി കുറച്ചതായും സർക്കാർ അറിയിച്ചു.
പ്രസ്തുത മാറ്റങ്ങൾക്കുതകുന്ന രീതിയിൽ സർവകലാശാലാ നിയമങ്ങൾക്ക് ഭേദഗതി വരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.