കോട്ടയം: ജോസിന്‍ ബിനോ പാലാ നഗരസഭയുടെ പുതിയ അധ്യക്ഷ. ഏഴിനെതിരെ 17 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജോസിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോൺഗ്രസിലെ ആന്‍റോ പടിഞ്ഞാറേക്കര രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫിന്‍റെ വി.സി. പ്രിന്‍സായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ 25 പേര്‍ വോട്ടുചെയ്തു. ഒരു വോട്ട് അസാധുവായി. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിന്‍റെ വോട്ടാണ് അസാധുവായത്. പേരെഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്. യുഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
പാലാ നഗരസഭാ ചെയര്മാന് സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് പാർട്ടിയുടെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കി സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍ ജോസിന്‍ ബിനോയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സിപിഎമ്മിനാണ് ചെയര്മാന് സ്ഥാനം.
യുഡിഎഫിന്‍റെ വി.സി. പ്രിന്‍സായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ 25 പേര്‍ വോട്ടുചെയ്തു. ഒരു വോട്ട് അസാധുവായി. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിന്‍റെ വോട്ടാണ് അസാധുവായത്. പേരെഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്. യുഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
പാലാ നഗരസഭാ ചെയര്മാന് സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് പാർട്ടിയുടെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കി സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍ ജോസിന്‍ ബിനോയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സിപിഎമ്മിനാണ് ചെയര്മാന് സ്ഥാനം.