മലപ്പുറം: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്‍റ് രാജീവ് എന്നിവരെയാണ് സംസ്ഥാന ട്രഷറി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
വോട്ടുപെട്ടി മലപ്പുറത്തേക്കു കൊണ്ടുപോയ സമയത്ത് ട്രഷറിയുടെ ചുമതല ഇവർക്കായിരുന്നു. വീഴ്ചയുണ്ടായെന്ന ജില്ലാ ട്രഷറി ഓഫിസറുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. ഇവര്‍ക്ക് പുറമെ സഹകരണ ജോയിന്‍റ് രജിസ്റ്റര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്പെഷല്‍ തപാല്‍വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.
പിന്നീട് മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസില്‍നിന്നാണ് പെട്ടി കണ്ടെത്തിയത്. വോട്ടുപെട്ടി കാണാതായ സംഭവം അതീവഗുരുതരമെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് എതിര് സ്ഥാനാര്‍ഥി കെ.പി.എം.മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.
വോട്ടുപെട്ടി മലപ്പുറത്തേക്കു കൊണ്ടുപോയ സമയത്ത് ട്രഷറിയുടെ ചുമതല ഇവർക്കായിരുന്നു. വീഴ്ചയുണ്ടായെന്ന ജില്ലാ ട്രഷറി ഓഫിസറുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. ഇവര്‍ക്ക് പുറമെ സഹകരണ ജോയിന്‍റ് രജിസ്റ്റര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്പെഷല്‍ തപാല്‍വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.
പിന്നീട് മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസില്‍നിന്നാണ് പെട്ടി കണ്ടെത്തിയത്. വോട്ടുപെട്ടി കാണാതായ സംഭവം അതീവഗുരുതരമെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് എതിര് സ്ഥാനാര്‍ഥി കെ.പി.എം.മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.