മനില: ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട മാധ്യമപ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ മരിയ റെസയേയും അവരുടെ ഡിജിറ്റല്‍ മീഡിയ കമ്പനി റാപ്ലറിനെയും നാല് നികുതിവെട്ടിപ്പ് ആരോപണങ്ങളിൽ നിന്ന് ഫിലിപ്പീൻസിലെ കോടതി ബുധനാഴ്ച കുറ്റവിമുക്തമാക്കി.
സ്വന്തം രാജ്യത്ത് നടക്കുന്ന അധികാര ദുര്‍വിനിയോഗത്തെയും അതിക്രമങ്ങളെയും വളര്‍ന്നുവരുന്ന ഏകാധിപത്യത്തെയും എതിരിടാന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ സമര്‍ഥമായി വിനിയോഗിച്ച മരിയ റെസയ്ക്കും അവർ സ്ഥാപിച്ച അന്വേഷണാത്മക വാർത്താ വെബ്സൈറ്റ് റാപ്ലറിനും എതിരായ നിരവധി കേസുകളിൽപെട്ടതാണ് നികുതിവെട്ടിപ്പ് കേസ്.
വിദേശനിക്ഷേപകരിൽനിന്ന് മൂലധനം സമാഹരിച്ചപ്പോൾ നികുതിവെട്ടിച്ചെന്നായിരുന്നു സർക്കാർ ആരോപണം. മരിയയും റാപ്ലറും നേരത്തേ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വിചാരണക്ക് നാല് വർഷവും രണ്ട് മാസവും എടുത്തതായും എന്നാൽ ഇന്ന് സത്യവും നീതിയും ജയിച്ചതായും ബുധനാഴ്ച കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരിയ റെസ, ധീരയായ പോരാളി
1963 ഒക്ടോബര്‍ രണ്ടിന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലായിരുന്നു മരിയയുടെ ജനനം. 60-കാരിയായ മരിയ റെസയ്ക്ക് 2021ലെ നൊബേൽ സമ്മാനമാണ് ലഭിച്ചത്. അതോടെ ഫിലിപ്പീന്‍സില്‍നിന്നുള്ള ആദ്യ നൊബേല്‍ ജേതാവു കൂടിയായി ഇവര്‍ മാറി. 2018-ല്‍ ടൈംസ് മാസിക പേഴ്സണ്‍ ഓഫ് ദ ഇയറായി മരിയയെ തെരഞ്ഞെടുത്തിരുന്നു.
തലസ്ഥാനമായ മനിലയിൽ രണ്ടുദശകത്തോളം സിഎൻഎൻ റിപ്പോർട്ടായിരുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ലക്ഷ്യമാക്കി 2012 ലാണു സ്വന്തം വെബ്സൈറ്റ് റാപ്ലർ ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും റാപ്ലറിന്റെ സിഇഒ എന്ന നിലയിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട ധീരയായ പോരാളിയായിരുന്നു അവര്‍.
ഫിലിപ്പീന്‍സില്‍ 2016-ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് റോഡിഗ്രോ ഡുറ്റെര്ടിന്റെ ഭരണകൂടത്തിനു നേര്‍ക്ക് വിമര്‍ശനത്തിന്റെ മൂര്‍ച്ചയേറിയ കണ്ണുകള്‍ റാപ്ലർ തുറന്നുവച്ചു. ഭരണകൂടത്തിന്റെ മയക്കുമരുന്നു വിരുദ്ധ കാമ്പയിനിലെ ക്രമക്കേടുകള്‍ ഇവര്‍ പൊതുജന സമക്ഷത്ത് എത്തിച്ചു. സ്വന്തം ജനങ്ങള്‍ക്ക് എതിരായ യുദ്ധം എന്ന പോലെയായിരുന്നു സര്‍ക്കാരിന്റെ മയക്കുമരുന്നു കാമ്പയിൻ.
ഡുറ്റെര്ടിന്റെ തന്നെ ആശീര്‍വാദത്തോടെ നടന്ന നിയമവിരുദ്ധക്കൊലകളിലേക്ക് മരിയയും റാപ്ലറും വെളിച്ചം വീശി. 2020 ജൂണില്‍ മരിയ അറസ്റ്റിലാവുകയും തടവിന് വിധിക്കപ്പെടുകയും ചെയ്തു. അപകീര്‍ത്തികരമായ വിവരങ്ങള്‍ ഡിജിറ്റലായി പ്രചരിപ്പിച്ചെന്ന കുറ്റമായിരുന്നു മരിയയ്ക്കു മേല്‍ ചുമത്തിയത്.
സ്വന്തം രാജ്യത്ത് നടക്കുന്ന അധികാര ദുര്‍വിനിയോഗത്തെയും അതിക്രമങ്ങളെയും വളര്‍ന്നുവരുന്ന ഏകാധിപത്യത്തെയും എതിരിടാന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ സമര്‍ഥമായി വിനിയോഗിച്ച മരിയ റെസയ്ക്കും അവർ സ്ഥാപിച്ച അന്വേഷണാത്മക വാർത്താ വെബ്സൈറ്റ് റാപ്ലറിനും എതിരായ നിരവധി കേസുകളിൽപെട്ടതാണ് നികുതിവെട്ടിപ്പ് കേസ്.
വിദേശനിക്ഷേപകരിൽനിന്ന് മൂലധനം സമാഹരിച്ചപ്പോൾ നികുതിവെട്ടിച്ചെന്നായിരുന്നു സർക്കാർ ആരോപണം. മരിയയും റാപ്ലറും നേരത്തേ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വിചാരണക്ക് നാല് വർഷവും രണ്ട് മാസവും എടുത്തതായും എന്നാൽ ഇന്ന് സത്യവും നീതിയും ജയിച്ചതായും ബുധനാഴ്ച കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരിയ റെസ, ധീരയായ പോരാളി
1963 ഒക്ടോബര്‍ രണ്ടിന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലായിരുന്നു മരിയയുടെ ജനനം. 60-കാരിയായ മരിയ റെസയ്ക്ക് 2021ലെ നൊബേൽ സമ്മാനമാണ് ലഭിച്ചത്. അതോടെ ഫിലിപ്പീന്‍സില്‍നിന്നുള്ള ആദ്യ നൊബേല്‍ ജേതാവു കൂടിയായി ഇവര്‍ മാറി. 2018-ല്‍ ടൈംസ് മാസിക പേഴ്സണ്‍ ഓഫ് ദ ഇയറായി മരിയയെ തെരഞ്ഞെടുത്തിരുന്നു.
തലസ്ഥാനമായ മനിലയിൽ രണ്ടുദശകത്തോളം സിഎൻഎൻ റിപ്പോർട്ടായിരുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ലക്ഷ്യമാക്കി 2012 ലാണു സ്വന്തം വെബ്സൈറ്റ് റാപ്ലർ ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും റാപ്ലറിന്റെ സിഇഒ എന്ന നിലയിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട ധീരയായ പോരാളിയായിരുന്നു അവര്‍.
ഫിലിപ്പീന്‍സില്‍ 2016-ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് റോഡിഗ്രോ ഡുറ്റെര്ടിന്റെ ഭരണകൂടത്തിനു നേര്‍ക്ക് വിമര്‍ശനത്തിന്റെ മൂര്‍ച്ചയേറിയ കണ്ണുകള്‍ റാപ്ലർ തുറന്നുവച്ചു. ഭരണകൂടത്തിന്റെ മയക്കുമരുന്നു വിരുദ്ധ കാമ്പയിനിലെ ക്രമക്കേടുകള്‍ ഇവര്‍ പൊതുജന സമക്ഷത്ത് എത്തിച്ചു. സ്വന്തം ജനങ്ങള്‍ക്ക് എതിരായ യുദ്ധം എന്ന പോലെയായിരുന്നു സര്‍ക്കാരിന്റെ മയക്കുമരുന്നു കാമ്പയിൻ.
ഡുറ്റെര്ടിന്റെ തന്നെ ആശീര്‍വാദത്തോടെ നടന്ന നിയമവിരുദ്ധക്കൊലകളിലേക്ക് മരിയയും റാപ്ലറും വെളിച്ചം വീശി. 2020 ജൂണില്‍ മരിയ അറസ്റ്റിലാവുകയും തടവിന് വിധിക്കപ്പെടുകയും ചെയ്തു. അപകീര്‍ത്തികരമായ വിവരങ്ങള്‍ ഡിജിറ്റലായി പ്രചരിപ്പിച്ചെന്ന കുറ്റമായിരുന്നു മരിയയ്ക്കു മേല്‍ ചുമത്തിയത്.