ഹൈദരാബാദ്: ശുഭ്മാൻ ഗില്ലിന്റെ ഇരട്ട ശതകത്തിന്റെ കരുത്തിൽ നിസാരജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച് ന്യൂസിലൻഡ്. 350 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് സെഞ്ചുറി നേട്ടവുമായി അവസാന ഓവർ വരെ പൊരുതിയ മൈക്കൾ ബ്രേസ്വെല്ലിനെ പുറത്താക്കിയതോടെ, കിവീസിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ ജയം സ്വന്തമാക്കി.
സ്കോർ:
ഇന്ത്യ 349/8 (50)
ന്യൂസിലൻഡ് 337/10 (49.2)
24.3 ഓവറിൽ 110/5 എന്ന നിലയിൽ പതറിയ കിവീസിനെ 78 പന്തിൽ 12 ഫോറും 10 സിക്സും നേടി 140 റൺസ് കരസ്ഥമാക്കിയ ബ്രേസ്വെല്ലാണ് വമ്പൻ തോൽവിയിൽ നിന്ന് രക്ഷിച്ചത്. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവരെ തുടർച്ചയായി ബൗണ്ടറിക്ക് പറത്തിയ ബ്രേസ്വെൽ അവസാന ഓവർ വരെ കിവീസിന് വിജയപ്രതീക്ഷ നൽകി.
അവസാന ഓവറിലെ ആദ്യ പന്ത് സിക്സിന് പറന്നതോടെ സമ്മർദത്തിലായ ഷാർദുൽ ഠാക്കൂറിന്റെ രണ്ടാം പന്തിലെ ബൗൺസർ വൈഡായി തീർന്നു. എന്നാൽ മൂന്നാം പന്തിലെ യോർക്കർ ബ്രേസ്വെല്ലിന്റെ ഷൂസിലുരഞ്ഞ് എൽബി ആയതോടെ ഇന്ത്യ വിജയം സ്വന്തമാക്കി.
സ്വന്തം മൈതാനത്ത് ആദ്യമായി ഏകദിനത്തിനിറങ്ങിയ സിറാജ് 47 റൺസ് മാത്രം വിട്ടുകൊടുത്ത് ആതിഥേയ ബാറ്റിംഗ് നിരയുടെ നാല് വിക്കറ്റുകൾ പിഴുതു. ബ്രേസ്വെല്ലിന് മികച്ച പിന്തുണ നൽകിയ മിച്ചൽ സാന്റ്നറെ(57) 45.4 ഓവറിൽ സിറാജ് സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ചു.
തൊട്ടടുത്തതായി എറിഞ്ഞ ഗുഡ് ലെഗ്ത് പന്തിൽ ഷിപ്ലിയുടെ സ്റ്റംപ്സ് പറന്നതോടെ താരം ഹാട്രിക്കിന് അടുത്തെത്തി. എന്നാൽ അടുത്ത പന്ത് കിവീസ് ബാറ്റർ പ്രതിരോധിച്ചതോടെ ഈ അതുല്യ നേട്ടം സ്വന്തമാക്കാൻ സിറാജിന് സാധിച്ചില്ല.
ഇന്ത്യക്കായി കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വീതവും ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, 149 പന്തിൽ 19 ഫോറും ഒന്പത് സിക്സും നേടി 208 റൺസ് കരസ്ഥമാക്കിയ ഗില്ലിന്റെ കരുത്തിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. രോഹിത് ശർമ(34), വിരാട് കോഹ്ലി(8), ഇഷാൻ കിഷൻ(5), സൂര്യകുമാർ യാദവ്(31) എന്നിവർ വേഗം മടങ്ങിയെങ്കിലും ഓപ്പണറായി ക്രീസിലെത്തിയ ഗിൽ, ഒരറ്റത്ത് റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു.
ടീം സ്കോറിന്റെ 60 ശതമാനവും നേടിയ ഗില്ലിനൊപ്പം നിന്ന ബാറ്റർമാരെല്ലാം മടങ്ങിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്ത് വരെ താരം ഒറ്റയ്ക്ക് പൊരുതി. ഹൈദരാബാദ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ എന്ന സച്ചിൻ തെൻഡുൽക്കറുടെ(175) റിക്കാർഡും ഇതിനിടെ ഗിൽ തകർത്തു. റിക്കാർഡ് സ്കോറിൽ നിന്ന് തുടരെത്തുടരെ സിക്സറുകൾ പായിച്ചാണ് ഗിൽ ഇരട്ട ശതകത്തിലേക്ക് എത്തിയത്.
കിവീസിനായി ഡാരിൽ മിച്ചൽ, ഹെന്ട്രി ഷിപ്ലി എന്നിവർ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെർഗൂസൻ, ബ്ലെയർ ടിക്നർ, മിച്ചൽ സാന്റനർ എന്നിവർ ഓരോ വിക്കറ്റും നേടി.
സ്കോർ:
ഇന്ത്യ 349/8 (50)
ന്യൂസിലൻഡ് 337/10 (49.2)
24.3 ഓവറിൽ 110/5 എന്ന നിലയിൽ പതറിയ കിവീസിനെ 78 പന്തിൽ 12 ഫോറും 10 സിക്സും നേടി 140 റൺസ് കരസ്ഥമാക്കിയ ബ്രേസ്വെല്ലാണ് വമ്പൻ തോൽവിയിൽ നിന്ന് രക്ഷിച്ചത്. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവരെ തുടർച്ചയായി ബൗണ്ടറിക്ക് പറത്തിയ ബ്രേസ്വെൽ അവസാന ഓവർ വരെ കിവീസിന് വിജയപ്രതീക്ഷ നൽകി.
അവസാന ഓവറിലെ ആദ്യ പന്ത് സിക്സിന് പറന്നതോടെ സമ്മർദത്തിലായ ഷാർദുൽ ഠാക്കൂറിന്റെ രണ്ടാം പന്തിലെ ബൗൺസർ വൈഡായി തീർന്നു. എന്നാൽ മൂന്നാം പന്തിലെ യോർക്കർ ബ്രേസ്വെല്ലിന്റെ ഷൂസിലുരഞ്ഞ് എൽബി ആയതോടെ ഇന്ത്യ വിജയം സ്വന്തമാക്കി.
സ്വന്തം മൈതാനത്ത് ആദ്യമായി ഏകദിനത്തിനിറങ്ങിയ സിറാജ് 47 റൺസ് മാത്രം വിട്ടുകൊടുത്ത് ആതിഥേയ ബാറ്റിംഗ് നിരയുടെ നാല് വിക്കറ്റുകൾ പിഴുതു. ബ്രേസ്വെല്ലിന് മികച്ച പിന്തുണ നൽകിയ മിച്ചൽ സാന്റ്നറെ(57) 45.4 ഓവറിൽ സിറാജ് സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ചു.
തൊട്ടടുത്തതായി എറിഞ്ഞ ഗുഡ് ലെഗ്ത് പന്തിൽ ഷിപ്ലിയുടെ സ്റ്റംപ്സ് പറന്നതോടെ താരം ഹാട്രിക്കിന് അടുത്തെത്തി. എന്നാൽ അടുത്ത പന്ത് കിവീസ് ബാറ്റർ പ്രതിരോധിച്ചതോടെ ഈ അതുല്യ നേട്ടം സ്വന്തമാക്കാൻ സിറാജിന് സാധിച്ചില്ല.
ഇന്ത്യക്കായി കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വീതവും ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, 149 പന്തിൽ 19 ഫോറും ഒന്പത് സിക്സും നേടി 208 റൺസ് കരസ്ഥമാക്കിയ ഗില്ലിന്റെ കരുത്തിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. രോഹിത് ശർമ(34), വിരാട് കോഹ്ലി(8), ഇഷാൻ കിഷൻ(5), സൂര്യകുമാർ യാദവ്(31) എന്നിവർ വേഗം മടങ്ങിയെങ്കിലും ഓപ്പണറായി ക്രീസിലെത്തിയ ഗിൽ, ഒരറ്റത്ത് റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു.
ടീം സ്കോറിന്റെ 60 ശതമാനവും നേടിയ ഗില്ലിനൊപ്പം നിന്ന ബാറ്റർമാരെല്ലാം മടങ്ങിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്ത് വരെ താരം ഒറ്റയ്ക്ക് പൊരുതി. ഹൈദരാബാദ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ എന്ന സച്ചിൻ തെൻഡുൽക്കറുടെ(175) റിക്കാർഡും ഇതിനിടെ ഗിൽ തകർത്തു. റിക്കാർഡ് സ്കോറിൽ നിന്ന് തുടരെത്തുടരെ സിക്സറുകൾ പായിച്ചാണ് ഗിൽ ഇരട്ട ശതകത്തിലേക്ക് എത്തിയത്.
കിവീസിനായി ഡാരിൽ മിച്ചൽ, ഹെന്ട്രി ഷിപ്ലി എന്നിവർ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെർഗൂസൻ, ബ്ലെയർ ടിക്നർ, മിച്ചൽ സാന്റനർ എന്നിവർ ഓരോ വിക്കറ്റും നേടി.