കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരുടെ ദുരൂഹമരണത്തിലെ സിബിഐ അന്വേഷണം ശരിയല്ലെന്ന് പെൺകുട്ടികളുടെ അമ്മ. സിബിഐ നടത്തുന്ന തുടരന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
സംഭവത്തില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന മാഫിയയുടെ ബന്ധം അന്വേഷിക്കണം. പ്രതികളായ രണ്ടുപേരുടെ ദുരൂഹമരണവും അന്വേഷിക്കണം. തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും വാളയാറിലെ അമ്മ ആവശ്യപ്പെടുന്നു. കൊലപാതക സാധ്യതകള്‍ അന്വേ ഷിക്കാന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജിക്കാരിയുടെ 13 വയസുള്ള മൂത്തപെണ്‍കുട്ടിയെ 2017 ജനുവരി 13 നും ഒമ്പതുകാരിയായ ഇളയ കുട്ടിയെ 2017 മാര്‍ച്ച് നാലിനുമാണ് വാളയാറിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു പെണ്‍കുട്ടികളും ക്രൂരമായ ലൈംഗിക പീഡനങ്ങള്ക്കിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവര്‍ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കേസ്. പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതേവിട്ടെങ്കിലും സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പുനർവിചാരണ നടത്താന്‍ ഉത്തരവിട്ടു.
ഇതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു. പിന്നീട് പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേസില്‍ സിബിഐ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. സിബിഐ നല്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ തള്ളിയ വിചാരണക്കോടതി വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു.
സംഭവത്തില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന മാഫിയയുടെ ബന്ധം അന്വേഷിക്കണം. പ്രതികളായ രണ്ടുപേരുടെ ദുരൂഹമരണവും അന്വേഷിക്കണം. തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും വാളയാറിലെ അമ്മ ആവശ്യപ്പെടുന്നു. കൊലപാതക സാധ്യതകള്‍ അന്വേ ഷിക്കാന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജിക്കാരിയുടെ 13 വയസുള്ള മൂത്തപെണ്‍കുട്ടിയെ 2017 ജനുവരി 13 നും ഒമ്പതുകാരിയായ ഇളയ കുട്ടിയെ 2017 മാര്‍ച്ച് നാലിനുമാണ് വാളയാറിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു പെണ്‍കുട്ടികളും ക്രൂരമായ ലൈംഗിക പീഡനങ്ങള്ക്കിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവര്‍ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കേസ്. പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതേവിട്ടെങ്കിലും സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പുനർവിചാരണ നടത്താന്‍ ഉത്തരവിട്ടു.
ഇതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു. പിന്നീട് പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേസില്‍ സിബിഐ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. സിബിഐ നല്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ തള്ളിയ വിചാരണക്കോടതി വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു.