തിരുവനന്തപുരം: സച്ചിൻ ബേബിയും ജലജ് സ്കസേനയും തകർപ്പൻ രീതിയിൽ ബാറ്റ് വീശിയതോടെ രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ് കർണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. 342 റൺസ് നേടിയാണ് കേരളം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 137/2 എന്ന നിലയിലാണ് കർണാടക.
116 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സച്ചിൻ 141 എന്ന സ്കോറിനാണ് മടങ്ങിയത്. സച്ചിൻ - സക്സേന(57) സഖ്യം നേടിയ 88 റൺസിന്റെ കരുത്തിലാണ് കേരളം 300 കടന്നത്. ആദ്യ ദിനം കർണാടകയ്ക്കായി നാല് വിക്കറ്റ് നേടിയ കൗശിക് വി. രണ്ട് വിക്കറ്റുകൾ കൂടി സ്വന്തമാക്കിയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിംഗിൽ ഓപ്പണർ സമർഥ് ആർ. പൂജ്യത്തിന് പുറത്തായെങ്കിലും കർണാടക പതറിയില്ല. മായങ്ക് അഗർവാൾ നേടിയ 87* റൺസ് അതിഥി ടീമിന്റെ സ്കോർ ഉയർത്തി. 16 റൺസുമായി നികിൻ ജോസാണ് രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ അഗർവാളിനൊപ്പം ക്രീസിൽ. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് 205 റൺസ് പിറകിലാണ് കർണാടക.
കേരളത്തിനായി വൈശാഖ് ചന്ദ്രൻ, നിധീഷ് എം.ഡി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
116 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സച്ചിൻ 141 എന്ന സ്കോറിനാണ് മടങ്ങിയത്. സച്ചിൻ - സക്സേന(57) സഖ്യം നേടിയ 88 റൺസിന്റെ കരുത്തിലാണ് കേരളം 300 കടന്നത്. ആദ്യ ദിനം കർണാടകയ്ക്കായി നാല് വിക്കറ്റ് നേടിയ കൗശിക് വി. രണ്ട് വിക്കറ്റുകൾ കൂടി സ്വന്തമാക്കിയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിംഗിൽ ഓപ്പണർ സമർഥ് ആർ. പൂജ്യത്തിന് പുറത്തായെങ്കിലും കർണാടക പതറിയില്ല. മായങ്ക് അഗർവാൾ നേടിയ 87* റൺസ് അതിഥി ടീമിന്റെ സ്കോർ ഉയർത്തി. 16 റൺസുമായി നികിൻ ജോസാണ് രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ അഗർവാളിനൊപ്പം ക്രീസിൽ. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് 205 റൺസ് പിറകിലാണ് കർണാടക.
കേരളത്തിനായി വൈശാഖ് ചന്ദ്രൻ, നിധീഷ് എം.ഡി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.