പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയില്‍ പിടി സെവന് കാട്ടാന വീണ്ടുമിറങ്ങി. രാത്രി 12.30ന് ഇറങ്ങിയ ആന സമീപത്തുള്ള വീടിന്റെ സംരക്ഷണഭിത്തി തകര്‍ത്തു.
വനാതിര്‍ത്തിയായ വരക്കുളത്ത് വനംവകുപ്പ് കാട്ടാനയെ തുരത്താന്‍ നില്‍ക്കുന്നതിനിടെ മറ്റൊരു വഴിയിലൂടെയാണ് പിടി സെവന് നാട്ടിലേക്കിറങ്ങിയത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ആന പിന്‍വാങ്ങിയത്.
ധോണിയിൽ ആശങ്ക വിതയ്ക്കുന്ന പിടി സെവനെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും.
തുടർച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. വൈകിട്ട് ആറിന് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല.
വനാതിര്‍ത്തിയായ വരക്കുളത്ത് വനംവകുപ്പ് കാട്ടാനയെ തുരത്താന്‍ നില്‍ക്കുന്നതിനിടെ മറ്റൊരു വഴിയിലൂടെയാണ് പിടി സെവന് നാട്ടിലേക്കിറങ്ങിയത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ആന പിന്‍വാങ്ങിയത്.
ധോണിയിൽ ആശങ്ക വിതയ്ക്കുന്ന പിടി സെവനെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും.
തുടർച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. വൈകിട്ട് ആറിന് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല.