മൊഗാഡിഷു: സൊമാലിയയിലെ മധ്യ ഹിർഷബെല്ലെ സംസ്ഥാനത്തെ സൈനിക താവളത്തിൽ അൽ ഷബാബ് ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. 21 ഭീകരരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ മൊഗാദിഷുവിനു വടക്കുള്ള ഹവാഡ്ലി പട്ടണത്തിലെ ക്യാമ്പിലേക്ക് സൈനികത്താവളത്തിലാണ് ആക്രമണമുണ്ടായത്. ഇരച്ചുകയറിയ ഭീകരരുടെ സംഘം സൈനികർക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചതായി കരസേനാ മേധാവി ഒഡോവ യൂസഫ് റാഗെ പറഞ്ഞു.
അൽ ഖായിദയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് അൽ ഷബാബ്. കഴിഞ്ഞ 15 വർഷമായി അൽ-ഷബാബ് കൈവശം വച്ചിരുന്ന തന്ത്രപ്രധാന തുറമുഖമായ ഹരാധേരെ ദിവസങ്ങൾക്ക് മുമ്പ് സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ ആക്രമണമുണ്ടാകുന്നത്.
ആഫ്രിക്കൻ യൂണിയൻ സൈനികരെയും സർക്കാർ കെട്ടിടങ്ങളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് അൽ ഷബാബ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹിരാനിലെ മധ്യമേഖലയിൽ നാല് മാരകമായ സ്ഫോടനങ്ങൾ അൽ ഷബാബ് ഭീകരർ നടത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ മൊഗാദിഷുവിനു വടക്കുള്ള ഹവാഡ്ലി പട്ടണത്തിലെ ക്യാമ്പിലേക്ക് സൈനികത്താവളത്തിലാണ് ആക്രമണമുണ്ടായത്. ഇരച്ചുകയറിയ ഭീകരരുടെ സംഘം സൈനികർക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചതായി കരസേനാ മേധാവി ഒഡോവ യൂസഫ് റാഗെ പറഞ്ഞു.
അൽ ഖായിദയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് അൽ ഷബാബ്. കഴിഞ്ഞ 15 വർഷമായി അൽ-ഷബാബ് കൈവശം വച്ചിരുന്ന തന്ത്രപ്രധാന തുറമുഖമായ ഹരാധേരെ ദിവസങ്ങൾക്ക് മുമ്പ് സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ ആക്രമണമുണ്ടാകുന്നത്.
ആഫ്രിക്കൻ യൂണിയൻ സൈനികരെയും സർക്കാർ കെട്ടിടങ്ങളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് അൽ ഷബാബ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹിരാനിലെ മധ്യമേഖലയിൽ നാല് മാരകമായ സ്ഫോടനങ്ങൾ അൽ ഷബാബ് ഭീകരർ നടത്തിയിരുന്നു.