ഹാനോയി: വിയറ്റ്നാം പ്രസിഡന്റ് നുയെൻ ഷ്വാൻ ഫുക് മഹാമാരിക്കാലത്തെ സർക്കാർ അഴിമതിയുടെ ഉത്തരവാദിത്തമേറ്റ് രാജിവച്ചു. ദേശീയ അസംബ്ലി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് വോ തി അൻ ഷുവാൻ ആക്ടിംഗ് പ്രസിഡന്റാകും.
കോവിഡ് കാലത്ത് പൗരന്മാരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ ചാർട്ടർ വിമാന സർവീസ് ഏർപ്പെടുത്തിയതിലും പരിശോധനാ കിറ്റുകൾ വിതരണം ചെയ്തതിലുമാണ് അഴിമതി ആരോപണം ഉയർന്നത്. ഇതിന്റെ പേരിൽ ഈ മാസമാദ്യം രണ്ട് ഉപപ്രധാനമന്ത്രിമാരെയും നിരവധി ഉദ്യോഗസ്ഥരെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു.
വൻ തട്ടിപ്പിന്റെ ഉത്തരവാദിത്തം ഫുക്കിന് (68) ആണെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചതോടെയാണു രാജി. 2016 മുതൽ 2021 വരെ ഫുക് പ്രധാനമന്ത്രിയായിരുന്ന കാലത്തെ അഴിമതികളാണിവ. വിയറ്റ്നാമിൽ ഉദാരവൽക്കരണം നടപ്പാക്കി സാമ്പത്തിക വളർച്ച കൈവരിച്ച ഫുക് ജനകീയനായിരുന്നു.
ഏകകക്ഷി ഭരണമുള്ള വിയറ്റ്നാമിലെ പ്രസിഡന്റ് സ്ഥാനം ഏറക്കുറെ ആലങ്കാരികമാണ്. കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി, പാർലമെന്റ് സ്പീക്കർ എന്നീ നാലു പേർക്കും തുല്യ അധികാരം നൽകുന്ന ഭരണസംവിധാനമാണ് വിയറ്റ്നാമിലുള്ളത്.
കോവിഡ് കാലത്ത് പൗരന്മാരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ ചാർട്ടർ വിമാന സർവീസ് ഏർപ്പെടുത്തിയതിലും പരിശോധനാ കിറ്റുകൾ വിതരണം ചെയ്തതിലുമാണ് അഴിമതി ആരോപണം ഉയർന്നത്. ഇതിന്റെ പേരിൽ ഈ മാസമാദ്യം രണ്ട് ഉപപ്രധാനമന്ത്രിമാരെയും നിരവധി ഉദ്യോഗസ്ഥരെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു.
വൻ തട്ടിപ്പിന്റെ ഉത്തരവാദിത്തം ഫുക്കിന് (68) ആണെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചതോടെയാണു രാജി. 2016 മുതൽ 2021 വരെ ഫുക് പ്രധാനമന്ത്രിയായിരുന്ന കാലത്തെ അഴിമതികളാണിവ. വിയറ്റ്നാമിൽ ഉദാരവൽക്കരണം നടപ്പാക്കി സാമ്പത്തിക വളർച്ച കൈവരിച്ച ഫുക് ജനകീയനായിരുന്നു.
ഏകകക്ഷി ഭരണമുള്ള വിയറ്റ്നാമിലെ പ്രസിഡന്റ് സ്ഥാനം ഏറക്കുറെ ആലങ്കാരികമാണ്. കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി, പാർലമെന്റ് സ്പീക്കർ എന്നീ നാലു പേർക്കും തുല്യ അധികാരം നൽകുന്ന ഭരണസംവിധാനമാണ് വിയറ്റ്നാമിലുള്ളത്.