ബെർലിൻ: ജർമനിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത സ്വീഡിഷ് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ വിട്ടയച്ചു. തിരിച്ചറിയൽ നടപടികൾക്കും വിശദമായ ചോദ്യം ചെയ്യലിനും ശേഷമാണ് ഗ്രെറ്റയെയും ഒപ്പമുണ്ടായിരുന്ന പ്രതിഷേധക്കാരെയും പോലീസ് വിട്ടയച്ചത്.
ജർമനിയിലെ ലുറ്റ്സെറാത്ത് ഗ്രാമത്തിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ഗാർസ്വീലർ 2 ന്റെ ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയിൽ പ്രതിഷേധിക്കുന്നതിനിടെയാണ് തുൻബെർഗിനെ പോലീസ് തടഞ്ഞത്.
ഖനിയുടെ അരികിൽ നിന്ന് മാറിയില്ലെങ്കിൽ സംഘത്തെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തു നിന്നും മാറ്റിയത്.
ജർമനിയിൽ ഇനി കൽക്കരി ഖനനം ചെയ്യരുതെന്നും പകരം പുനരുപയോഗ ഊർജം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ജർമനിയിലെ ലുറ്റ്സെറാത്ത് ഗ്രാമത്തിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ഗാർസ്വീലർ 2 ന്റെ ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയിൽ പ്രതിഷേധിക്കുന്നതിനിടെയാണ് തുൻബെർഗിനെ പോലീസ് തടഞ്ഞത്.
ഖനിയുടെ അരികിൽ നിന്ന് മാറിയില്ലെങ്കിൽ സംഘത്തെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തു നിന്നും മാറ്റിയത്.
ജർമനിയിൽ ഇനി കൽക്കരി ഖനനം ചെയ്യരുതെന്നും പകരം പുനരുപയോഗ ഊർജം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.