പാലക്കാട്: പാലക്കാട്ട് വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട് അതിർത്തിയായ ചെമ്മണാമ്പതിയിലെ മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 5,000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് കണ്ടെത്തിയത്.
സംഭവത്തിൽ തോട്ടം നടത്തിപ്പുകാരനായ സബീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഒരു സ്പിരിറ്റ് കേസിൽ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതിലാണ് ഗ്രാമത്തിലെ മാവിൻ തോട്ടത്തിൽ സ്പിരിറ്റ് ഉള്ളതായി വിവരം ലഭിച്ചത്.
മാവിൻതോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിൽ സ്പിരിറ്റ് സൂക്ഷിച്ചത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു.
ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളിൽ ചേര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.
സംഭവത്തിൽ തോട്ടം നടത്തിപ്പുകാരനായ സബീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഒരു സ്പിരിറ്റ് കേസിൽ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതിലാണ് ഗ്രാമത്തിലെ മാവിൻ തോട്ടത്തിൽ സ്പിരിറ്റ് ഉള്ളതായി വിവരം ലഭിച്ചത്.
മാവിൻതോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിൽ സ്പിരിറ്റ് സൂക്ഷിച്ചത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു.
ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളിൽ ചേര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.