ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ജെ.പി. നഡ്ഡ തുടരും. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗമാണ് നഡ്ഡയുടെ കാലാവധി നീട്ടിയത്. 2024 ജൂൺ വരെ അദ്ദേഹം പാർട്ടി അധ്യക്ഷനായി തുടരും.
ഈ വർഷം നടക്കാനിരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നഡ്ഡയ്ക്കു കീഴിലാകും ബിജെപി നേരിടുക. ത്രിപുര, നാഗാലാൻഡ്, മേഘാലയ, കർണാടക, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മുകാഷ്മീരിലും തെരഞ്ഞെടുപ്പ് നടന്നേക്കും.
നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് നഡ്ഡയുടെ കാലാവധി നീട്ടാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. യോഗം ഏകകണ്ഠമായി ഇത് അംഗീകരിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നഡ്ഡയ്ക്കു കീഴിലാകും ബിജെപി നേരിടുക. ത്രിപുര, നാഗാലാൻഡ്, മേഘാലയ, കർണാടക, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മുകാഷ്മീരിലും തെരഞ്ഞെടുപ്പ് നടന്നേക്കും.
നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് നഡ്ഡയുടെ കാലാവധി നീട്ടാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. യോഗം ഏകകണ്ഠമായി ഇത് അംഗീകരിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.