മലപ്പുറം: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും തപാല്‍ വോട്ടുകള്‍ കൊണ്ടുപോയ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്കും വീഴ്ച പറ്റിയെന്ന് റിട്ടേണിംഗ് ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
പെരിന്തല്‍മണ്ണ ട്രഷറിയിലായിരുന്നു തര്‍ക്ക വിഷയമായ പെട്ടി സൂക്ഷിച്ചിരുന്നത്. ഇത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലാ സഹകരണ ജോയിന്റ രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ ബ്ലോക്ക് തദ്ദേശ തെരഞ്ഞടുപ്പിന്റെ സാമ്പിളുകള്‍ ആണെന്ന് കരുതിയാണ് പെട്ടി മാറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
തെരഞ്ഞെടുപ്പ് കേസ് നടക്കുന്ന ഒരു മണ്ഡലത്തിലെ സാധന സാമഗ്രികൾ ഡബിള്‍ ലോക്കിട്ട് സൂക്ഷിക്കേണ്ടത് അതത് ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തില്‍ അനുമതിയില്ലാതെ ഒരു പെട്ടിയിലെ സ്പെഷല്‍ തപാല്‍ ബാലറ്റുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ചയുണ്ടായി.
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെട്ടിയാണോ എന്ന് ഒത്തുനോക്കാതെ ഇത് കൈപറ്റിയതില്‍ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്കും വീഴ്ചയുണ്ടായെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്പെഷല്‍ തപാല്‍ വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.
ഇത് ചോദ്യം ചെയ്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി.എം.മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പെരിന്തല്‍മണ്ണ ട്രഷറിയിലായിരുന്നു തര്‍ക്ക വിഷയമായ പെട്ടി സൂക്ഷിച്ചിരുന്നത്. ഇത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലാ സഹകരണ ജോയിന്റ രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ ബ്ലോക്ക് തദ്ദേശ തെരഞ്ഞടുപ്പിന്റെ സാമ്പിളുകള്‍ ആണെന്ന് കരുതിയാണ് പെട്ടി മാറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
തെരഞ്ഞെടുപ്പ് കേസ് നടക്കുന്ന ഒരു മണ്ഡലത്തിലെ സാധന സാമഗ്രികൾ ഡബിള്‍ ലോക്കിട്ട് സൂക്ഷിക്കേണ്ടത് അതത് ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തില്‍ അനുമതിയില്ലാതെ ഒരു പെട്ടിയിലെ സ്പെഷല്‍ തപാല്‍ ബാലറ്റുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ചയുണ്ടായി.
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെട്ടിയാണോ എന്ന് ഒത്തുനോക്കാതെ ഇത് കൈപറ്റിയതില്‍ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്കും വീഴ്ചയുണ്ടായെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്പെഷല്‍ തപാല്‍ വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.
ഇത് ചോദ്യം ചെയ്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി.എം.മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്.