കാഠ്മണ്ഡു: യെതി വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കൾ നേപ്പാളിലേക്ക് പുറപ്പെട്ടും.
തങ്ങളെ നേപ്പാൾ അതിർത്തിയിലേക്ക് കൊ ണ്ടുപോകാൻ സർക്കാർ ഒരുങ്ങുകയാണെന്ന് വിമാനാപകടത്തിൽ മരിച്ചവരിൽ ഒരാളായ അനിൽ കുമാർ രാജ്ഭറിന്റെ പിതാവ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഒൻപത് കുടുംബാംഗങ്ങളും നേപ്പാളിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർ ഡിഎൻഎ പരിശോധന നടത്തിയേക്കുമെന്ന് രാജ്ഭറിന്റെ പിതാവ് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനും വിരമിച്ച ഉദ്യോഗസ്ഥനും ഇവർക്കൊപ്പം പോകുന്നുണ്ട്.
ഞായറാഴ്ച പൊഖാറ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് യെതി എയർലൈൻസ് തകർന്നുവീണത്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 68 പേരാണ് അപകടത്തിൽ മരിച്ചത്.
തങ്ങളെ നേപ്പാൾ അതിർത്തിയിലേക്ക് കൊ ണ്ടുപോകാൻ സർക്കാർ ഒരുങ്ങുകയാണെന്ന് വിമാനാപകടത്തിൽ മരിച്ചവരിൽ ഒരാളായ അനിൽ കുമാർ രാജ്ഭറിന്റെ പിതാവ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഒൻപത് കുടുംബാംഗങ്ങളും നേപ്പാളിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർ ഡിഎൻഎ പരിശോധന നടത്തിയേക്കുമെന്ന് രാജ്ഭറിന്റെ പിതാവ് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനും വിരമിച്ച ഉദ്യോഗസ്ഥനും ഇവർക്കൊപ്പം പോകുന്നുണ്ട്.
ഞായറാഴ്ച പൊഖാറ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് യെതി എയർലൈൻസ് തകർന്നുവീണത്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 68 പേരാണ് അപകടത്തിൽ മരിച്ചത്.