വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന് ചികിത്സ നൽകുന്നതിൽ വീഴ്ച പറ്റിയെന്ന് കുടുംബത്തിന്റെ ആരോപണം.
മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നഴ്സോ ഇല്ലായിരുന്നുവെന്ന് തോമസിന്റെ മകൾ സോന പറഞ്ഞു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ ആശുപത്രിയിൽ നിന്നും വേണ്ട രീതിയിൽ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം പരാതിപെടുന്നത്. തോമസിന്റെ വീട് സന്ദർശിക്കാനെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മുൻപിൽ പൊട്ടിക്കരഞ്ഞാണ് മകൾ സോന പരാതി ഉന്നയിച്ചത്.
മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമായിരുന്നെങ്കിൽ തന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ശ്രമിച്ചപ്പോൾ ഐസിയു ആംബുലൻസിന്റെ കുറവുണ്ടായിരുന്നുവെന്നും മകൾ ആരോപിക്കുന്നു.
എന്നാൽ തോമസിന് ലഭ്യമാകുന്ന എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ യാത്രാ മധ്യേ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണകാരണമെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നത്.
മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നഴ്സോ ഇല്ലായിരുന്നുവെന്ന് തോമസിന്റെ മകൾ സോന പറഞ്ഞു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ ആശുപത്രിയിൽ നിന്നും വേണ്ട രീതിയിൽ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം പരാതിപെടുന്നത്. തോമസിന്റെ വീട് സന്ദർശിക്കാനെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മുൻപിൽ പൊട്ടിക്കരഞ്ഞാണ് മകൾ സോന പരാതി ഉന്നയിച്ചത്.
മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമായിരുന്നെങ്കിൽ തന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ശ്രമിച്ചപ്പോൾ ഐസിയു ആംബുലൻസിന്റെ കുറവുണ്ടായിരുന്നുവെന്നും മകൾ ആരോപിക്കുന്നു.
എന്നാൽ തോമസിന് ലഭ്യമാകുന്ന എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ യാത്രാ മധ്യേ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണകാരണമെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നത്.