കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി.
രാജ്യത്ത് സ്ത്രീകൾ കടുത്ത അടിച്ചമർത്തൽ നേരിടുന്ന സാഹചര്യത്തിലാണ് താലിബാൻ നേതാവിന്റെ പ്രതികരണം. ഇസ്ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും താലിബാന് അറിയിച്ചു. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കുകള്‍ നീക്കി പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കണമെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ആവശ്യം.
രാജ്യത്ത് സ്ത്രീകൾ കടുത്ത അടിച്ചമർത്തൽ നേരിടുന്ന സാഹചര്യത്തിലാണ് താലിബാൻ നേതാവിന്റെ പ്രതികരണം. ഇസ്ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും താലിബാന് അറിയിച്ചു. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കുകള്‍ നീക്കി പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കണമെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ആവശ്യം.