ബംഗളൂരു: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. കോളറങ്ങള വീട്ടിൽ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ലത്തീഫിനെ ബംഗളൂരു കമ്മനഹള്ളിയിൽനിന്നാണ് പിടികൂടിയത്.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്ക് ഉടമയാണ് കാസർഗോഡ് സ്വദേശിയായ ലത്തീഫ്. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു- അംബിക ദമ്പതികളുടെ മകള്‍ രശ്മി രാജാണ് ജനുവരി രണ്ടിന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
2022 ഡിസംബർ 29-നാണ് രശ്മി രാജിന് ഭക്ഷ്യവിഷബാധയേൽക്കുന്നത്. ഭക്ഷണം കഴിച്ച് രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വളറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ ഭക്ഷണശാലയിലെ മുഖ്യപാചകക്കാരൻ അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജൂദീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്ക് ഉടമയാണ് കാസർഗോഡ് സ്വദേശിയായ ലത്തീഫ്. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു- അംബിക ദമ്പതികളുടെ മകള്‍ രശ്മി രാജാണ് ജനുവരി രണ്ടിന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
2022 ഡിസംബർ 29-നാണ് രശ്മി രാജിന് ഭക്ഷ്യവിഷബാധയേൽക്കുന്നത്. ഭക്ഷണം കഴിച്ച് രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വളറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ ഭക്ഷണശാലയിലെ മുഖ്യപാചകക്കാരൻ അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജൂദീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.