ആലപ്പുഴ: കായംകുളത്ത് എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം പ്രദേശിക നേതാവ്. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ അന്പലശേരിയാണ് നടുറോഡിൽ എസ്ഐയെ ഭീഷണിപ്പെടുത്തിയത്.
അഷ്കറിന്റെ വാഹനം തടഞ്ഞതാണ് പ്രകോപനത്തിലേക്കെത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു സംഭവം. കായംകുളത്ത് വൈകുന്നേരം നടന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാനായാണ് അഷ്കർ എത്തിയത്.
മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി പോലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതേ സമയം സ്കൂട്ടറിലെത്തിയ അഷ്കറിനോട് വാഹനം ഒരു വശത്തേക്ക് മാറ്റി നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. ഹെൽമറ്റ് വയ്ക്കാത്തതും ചോദ്യം ചെയ്തു. ഇത് ഇഷ്ടപെടാതിരുന്ന സിപിഎം നേതാവ് എസ്ഐയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു.
പാർട്ടി പ്രവർത്തകരുടെ വാഹനം തടയാൻ നിങ്ങളാരാണ് എന്നായിരുന്നു അഷ്കറിന്റെ ചോദ്യം. ഹെൽമറ്റു വയ്ക്കാതെ മറ്റുള്ളവർ പോകുന്നുണ്ടെന്നും എന്തിനാണ് പാർട്ടിക്കാരെ മാത്രം തടയുന്നതെന്നും ധൈര്യമുണ്ടെങ്കിൽ തല്ലൂ എന്നൊക്കെ അഷ്കർ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്നുണ്ട്.
ഒടുവിൽ കൈയേറ്റത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന സ്ഥിതി വന്നതോടെ മറ്റൊരു പോലീസുകാൻ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
അഷ്കറിന്റെ വാഹനം തടഞ്ഞതാണ് പ്രകോപനത്തിലേക്കെത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു സംഭവം. കായംകുളത്ത് വൈകുന്നേരം നടന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാനായാണ് അഷ്കർ എത്തിയത്.
മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി പോലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതേ സമയം സ്കൂട്ടറിലെത്തിയ അഷ്കറിനോട് വാഹനം ഒരു വശത്തേക്ക് മാറ്റി നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. ഹെൽമറ്റ് വയ്ക്കാത്തതും ചോദ്യം ചെയ്തു. ഇത് ഇഷ്ടപെടാതിരുന്ന സിപിഎം നേതാവ് എസ്ഐയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു.
പാർട്ടി പ്രവർത്തകരുടെ വാഹനം തടയാൻ നിങ്ങളാരാണ് എന്നായിരുന്നു അഷ്കറിന്റെ ചോദ്യം. ഹെൽമറ്റു വയ്ക്കാതെ മറ്റുള്ളവർ പോകുന്നുണ്ടെന്നും എന്തിനാണ് പാർട്ടിക്കാരെ മാത്രം തടയുന്നതെന്നും ധൈര്യമുണ്ടെങ്കിൽ തല്ലൂ എന്നൊക്കെ അഷ്കർ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്നുണ്ട്.
ഒടുവിൽ കൈയേറ്റത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന സ്ഥിതി വന്നതോടെ മറ്റൊരു പോലീസുകാൻ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.