മാനന്തവാടി: വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. കുപ്പാടിത്തറയിൽ കണ്ട കടുവയെയാണ് മയക്കുവെടിവച്ചത്. രണ്ട് റൗണ്ട് മയക്കുവെടിവച്ചതായും കടുവയ്ക്ക് വെടിയേറ്റതായും ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.
പുതുശേരി വെള്ളാരംകുന്നിൽ കർഷകനെ കൊന്ന കടുവയാണോ ഇതെന്ന് ഉറപ്പുവരുത്താൻ കൂടുതൽ സമയം വേണം. കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കളക്ടർ അറിയിച്ചു.
കുപ്പാടിത്തറയിൽ ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനിടെ തുടർന്നു പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്.
കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശേരി വെള്ളാരംകുന്നിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് ഇന്ന് കടുവയെ കണ്ടത്.
പുതുശേരി വെള്ളാരംകുന്നിൽ കർഷകനെ കൊന്ന കടുവയാണോ ഇതെന്ന് ഉറപ്പുവരുത്താൻ കൂടുതൽ സമയം വേണം. കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കളക്ടർ അറിയിച്ചു.
കുപ്പാടിത്തറയിൽ ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനിടെ തുടർന്നു പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്.
കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശേരി വെള്ളാരംകുന്നിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് ഇന്ന് കടുവയെ കണ്ടത്.