തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ സംഘം വിപുലപ്പെടുത്തി. ക്രൈംബ്രാഞ്ചിനൊപ്പം പോലീസിൽനിന്നും അംഗങ്ങളെ ഉൾപ്പെടുത്തി. 13 പേരാണ് സംഘത്തിലുള്ളത്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇതു സംബന്ധിച്ച് ഡിജിപി അനിൽകാന്ത് ഉത്തരവിറക്കി.
ഡിവൈഎസ്പി ആർ.പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച്.അനിൽകുമാർ, പി.ഐ.മുബാറക്, എസ്ഐമാരായ ശരത് കുമാർ, കെ.മണിക്കുട്ടൻ, ഡിറ്റക്റ്റീവ് എസ്ഐ കെ.ജെ.രതീഷ്, എഎസ്ഐമാരായ ടി.രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അർഷ ഡേവിഡ്, എ.അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇതു സംബന്ധിച്ച് ഡിജിപി അനിൽകാന്ത് ഉത്തരവിറക്കി.
ഡിവൈഎസ്പി ആർ.പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച്.അനിൽകുമാർ, പി.ഐ.മുബാറക്, എസ്ഐമാരായ ശരത് കുമാർ, കെ.മണിക്കുട്ടൻ, ഡിറ്റക്റ്റീവ് എസ്ഐ കെ.ജെ.രതീഷ്, എഎസ്ഐമാരായ ടി.രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അർഷ ഡേവിഡ്, എ.അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.