ഷിംല: ഹിമാചൽ പ്രദേശിൽ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്ന് വാഗ്ദാനം പാലിച്ച് കോൺഗ്രസ്. സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതിയിൽ ഹിമാചൽ സർക്കാർ മാറ്റം വരുത്തി. ഉടൻ പ്രാബല്യത്തോടെ ഉത്തരവ് നൽകിയതിനാൽ വെള്ളിയാഴ്ച മുതൽ പഴയ പെൻഷൻ പദ്ധതി നിലവിൽ വരും.
ഈ വർഷം പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചെലവ് ഏകദേശം 800 മുതൽ 900 കോടി വരെയാണ്. ഇത് മൂല്യവർധിത നികുതിയിൽ മൂന്ന് രൂപയുടെ വർദ്ധനവ് വരുത്തിയോ അല്ലെങ്കിൽ ഡീസൽ വാറ്റ് പോലെയുള്ള നടപടികളിലൂടെയോ നികത്തുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അറിയിച്ചു.
സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുമെന്ന വാഗ്ദാനവും ഉടൻ തന്നെ സർക്കാർ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് പഠിക്കാൻ മന്ത്രിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ സ്വാധീനം നിർണായകമായ സംസ്ഥാനമാണ് ഹിമാചൽ. നാല് വീടിന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതാണ് നില. ഇതിലധികം വരും പെൻഷൻകാർ.
ഈ വർഷം പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചെലവ് ഏകദേശം 800 മുതൽ 900 കോടി വരെയാണ്. ഇത് മൂല്യവർധിത നികുതിയിൽ മൂന്ന് രൂപയുടെ വർദ്ധനവ് വരുത്തിയോ അല്ലെങ്കിൽ ഡീസൽ വാറ്റ് പോലെയുള്ള നടപടികളിലൂടെയോ നികത്തുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അറിയിച്ചു.
സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുമെന്ന വാഗ്ദാനവും ഉടൻ തന്നെ സർക്കാർ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് പഠിക്കാൻ മന്ത്രിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ സ്വാധീനം നിർണായകമായ സംസ്ഥാനമാണ് ഹിമാചൽ. നാല് വീടിന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതാണ് നില. ഇതിലധികം വരും പെൻഷൻകാർ.