ആലപ്പുഴ: കുട്ടനാട്ടിലെ പ്രശ്നം പരിശോധിച്ച് പരിഹാരം കാണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്. തെറ്റായ ഒരു നടപടിക്കും പാര്‍ട്ടി കൂട്ടുനിൽക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നത് മാധ്യമപ്രചാരണം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ, മേഖലയിലെ സിപിഎമ്മിൽ ഭിന്നത രൂക്ഷമാണെന്നും പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് 280 പേര് രാജിവയ്ക്കും എന്നും വാർത്ത വന്നിരുന്നു.
കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസും പാർട്ടി പരിഹരിക്കുമെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഷാനവാസിനെ സസ്പെന്‍ഡ് ചെയ്ത നടപടി അന്വേഷണവിധേയമായി ആണ്. അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കും. എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നത് മാധ്യമപ്രചാരണം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ, മേഖലയിലെ സിപിഎമ്മിൽ ഭിന്നത രൂക്ഷമാണെന്നും പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് 280 പേര് രാജിവയ്ക്കും എന്നും വാർത്ത വന്നിരുന്നു.
കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസും പാർട്ടി പരിഹരിക്കുമെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഷാനവാസിനെ സസ്പെന്‍ഡ് ചെയ്ത നടപടി അന്വേഷണവിധേയമായി ആണ്. അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കും. എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.