കാസർഗോഡ്: കലോത്സവ ഭക്ഷണ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
അടുത്ത വർഷം സ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ ബീഫ് വിളമ്പുന്നുണ്ടെങ്കിൽ പോർക്കും ഉൾപ്പെടുത്തണമെന്ന് സുരേന്ദ്രൻ പറഞ്ഞു. കലോത്സവത്തെ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള വേദിയായി സർക്കാർ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലോത്സവത്തിൽ യക്ഷഗാന കലാകാരന്മാരെ അപമാനിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുള്ള പൂജ ഒരു സംഘം ആളുകൾ അലങ്കോലപ്പെടുത്തി. സ്വാഗതഗാനത്തിന്റെ പേരിൽ ആക്ഷേപം ഉന്നയിക്കുന്നവർ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല.
സ്വാഗതഗാനത്തിന്റെ കാര്യത്തിൽ മാത്രമല്ല, യക്ഷഗാനത്തെ അപമാനിച്ചതിനെ കുറിച്ചും സർക്കാർ അന്വേഷിക്കണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു.
അടുത്ത വർഷം സ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ ബീഫ് വിളമ്പുന്നുണ്ടെങ്കിൽ പോർക്കും ഉൾപ്പെടുത്തണമെന്ന് സുരേന്ദ്രൻ പറഞ്ഞു. കലോത്സവത്തെ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള വേദിയായി സർക്കാർ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലോത്സവത്തിൽ യക്ഷഗാന കലാകാരന്മാരെ അപമാനിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുള്ള പൂജ ഒരു സംഘം ആളുകൾ അലങ്കോലപ്പെടുത്തി. സ്വാഗതഗാനത്തിന്റെ പേരിൽ ആക്ഷേപം ഉന്നയിക്കുന്നവർ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല.
സ്വാഗതഗാനത്തിന്റെ കാര്യത്തിൽ മാത്രമല്ല, യക്ഷഗാനത്തെ അപമാനിച്ചതിനെ കുറിച്ചും സർക്കാർ അന്വേഷിക്കണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു.